നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

തന്റെ വിവാഹത്തിന് പിന്നാലെ എത്തിയ വിദ്വേഷ കമന്റുകളെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. തങ്ങളുടെ വ്യക്തി ജീവിതത്തിന് ഇടയിലേക്ക് മതം കലര്‍ത്തുന്നതിനെ കുറിച്ചും പേഴ്‌സനല്‍ സ്‌പേസില്‍ പോലും വിദ്വേഷം കുത്തിവെക്കുന്നതിനെ കുറിച്ചുമാണ് പ്രിയാമണി സംസാരിച്ചത്.

തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മാനസിക രോഗബാധിതരായ ഒരു സമൂഹമാണ് നമുക്ക് ചുറ്റും. എല്ലാവരുമില്ലെങ്കിലും മിക്കവരും ഈ കാലത്തും മറ്റുള്ളവരുടെ കാര്യത്തില്‍ അതീവ തല്‍പരരാണ്. ഫെയ്‌സ്ബുക്കില്‍ വിവാഹനിശ്ചയം അറിയിച്ചുകൊണ്ട് കുടുംബത്തിന്റെ സമ്മതത്തോടെ ഒരു സന്ദേശം പോസ്റ്റ് ചെയ്തതോടെ വിദ്വേഷ കമന്റുകളുടെ പ്രവാഹമായിരുന്നു.

‘ജിഹാദ്, മുസ്‌ലിം, നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകാന്‍ പോകുന്നു എന്നിങ്ങനെ എന്ന് ആളുകള്‍ നിരന്തരമായി തനിക്ക് സന്ദേശം അയക്കുകയായിരുന്നു. ഇത് നിരാശാജനകമാണ്. എന്തിനാണ് മിശ്രവിവാഹ ദമ്പതികളെ ലക്ഷ്യമിടുന്നത്? ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുന്‍നിര താരങ്ങളുണ്ട്.

അവര്‍ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇതിന് ചുറ്റും ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല എന്നാണ് പ്രിയാമണി പറയുന്നത്. ഈദിനെ കുറിച്ച് പോസ്റ്റ് ഇട്ടതിന് ശേഷം ആരോ താന്‍ ഇസ്‌ലാം സ്വീകരിച്ചെന്ന് ആരോപിച്ചു.

ഞാന്‍ മതം മാറിയോ എന്ന് അവര്‍ക്ക് എങ്ങനെ അറിയാം? അത് എന്റെ തീരുമാനമാണ്. ഞാന്‍ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ഇടാത്തതെന്ന് ആളുകള്‍ ചോദിക്കുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഇനി എന്നെ അത് ബാധിക്കില്ല.

അത്തരം നിഷേധാത്മകതയില്‍ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. നമ്മള്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പോലും മറ്റുള്ളവര്‍ക്കാണ് ആശങ്ക എന്നാണ് തന്റെ ഈദ് പോസ്റ്റിനോടുള്ള വിദ്വേഷ കമന്റുകളെ സൂചിപ്പിച്ചുകൊണ്ട് പ്രിയാമണി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ