എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല, കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്: പ്രിയദര്‍ശന്‍

ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്റെ ത്രില്ലര്‍ സിനിമയായ ‘കൊറോണ പേപ്പേഴ്‌സ്’ ഒരുങ്ങുകയാണ്. പ്രതീക്ഷ നല്‍കുന്നതാണ് ചിത്രം എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയില്‍ വ്യത്യസ്തത ഒന്നുമില്ല ആകെ വ്യത്യസ്തമായുള്ളത് എന്ന് പറയാന്‍ പുതിയ താരങ്ങളുമായി താന്‍ ആദ്യമായി സിനിമയെടുക്കുന്നു എന്നതാണെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

‘ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ആകെ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു, ഞാന്‍ സിനിമ ചെയ്യുന്നത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല. കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്.’

പ്രിയദര്‍ശന്‍ പറയുന്നത്

ഒരു വേറിട്ട സിനിമയല്ല കൊറോണ പേപ്പേഴ്‌സ്. വീഞ്ഞ് പഴയതും കുപ്പി പുതിയതാണ് എന്ന വ്യത്യാസം മാത്രമേയുള്ളു. ഈ സിനിമയിലെ ശരിക്കുമുള്ള നായകന്‍ സിനിമ തന്നെയാണ്. ഇതൊരു ഇമോഷണല്‍ ത്രില്ലര്‍ ആണ്. ഇതിന് മുന്‍പ് ഞാന്‍ ചെയ്ത ത്രില്ലര്‍ ഒപ്പം എന്ന സിനിമയാണ്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ.

ഈ സിനിമ ചെയ്യുമ്പോള്‍ എനിക്ക് ആകെ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു, ഞാന്‍ സിനിമ ചെയ്യുന്നത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ എന്റെ സിനിമയ്ക്ക് വേറെ ഒരുദ്ദേശവുമില്ല. കാരണം ഞാന്‍ സിനിമ കണ്ടുകൊണ്ടിരുന്നത് രസിക്കാന്‍ വേണ്ടിയാണ്.

ഓരോ സിനിമയ്ക്കും ഒരോ ട്രീറ്റ്‌മെന്റുണ്ട്, സിനിമയുടെ പരാജയവും വിജയവും അതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക