അത് മോഹന്‍ലാല്‍ ഫാന്‍സല്ലേ , എനിക്ക് ഫാന്‍സില്ലല്ലോയെന്ന് പ്രിയദര്‍ശന്‍; ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ആരാധകര്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ഒടിടി റിലീസ് തീരുമാനിച്ചതിന് പിന്നാലെ ആരാധകര്‍ തങ്ങളുടെ എതിര്‍പ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രകടമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലും വലിയ സംവാദങ്ങള്‍ തന്നെയാണ് നടന്നത്.

ഇപ്പോഴിതാ സംവിധായകന്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ ചിത്രം ഒടിടിയിലെത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആരാധകരെക്കുറിച്ച് പറഞ്ഞതിങ്ങനെ

ഞാന്‍ സിനിമയെടുത്തതേയുള്ളു ഫാന്‍സിനെയൊന്നും ആലോചിച്ചിട്ടില്ല, ഫാന്‍സ് മോഹന്‍ലാല്‍ ഫാന്‍സല്ലേ എനിക്ക് ഫാന്‍സൊന്നും ഇല്ലല്ലോ. യഥാര്‍ത്ഥ ആരാധകരാണെങ്കില്‍ അവര്‍ക്ക് നിരാശയുണ്ടാകും. എനിക്കുണ്ടായ അതേ നിരാശ. അതുറപ്പാണ് പക്ഷേ നമ്മള്‍ സഹിച്ചല്ലേ പറ്റൂ. എന്തു ചെയ്യാന്‍ പറ്റും നമ്മുടെ കയ്യിലല്ലല്ലോ. വിട്ടുപോയില്ലേ ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല.

എന്നാല്‍ ഈ മറുപടിയിലൊന്നും ആരാധകര്‍ തൃപ്തരല്ലെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന ഉപദേശവും ആരാധകരുടെ ഭാഗത്ത് നിന്ന് പുറത്തുവരുന്നുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി