സ്‌കൂളില്‍ സ്ലീവ്‌ലെസ് ധരിക്കാനും ബോയ്‌സിനോട് മിണ്ടാനും പറ്റില്ല, എങ്കിലും ഞാന്‍ പോപ്പുലര്‍ ആയിരുന്നു: പ്രിയ വാര്യര്‍

സ്‌കൂള്‍ കാലഘട്ടം മുതല്‍ താന്‍ നിരന്തരം ബുള്ളി ചെയ്യപ്പെടുകയും സ്ലട്ട് ഷേം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പ്രിയ വാര്യര്‍. താന്‍ കണ്ണ് എഴുതുന്നതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു. എന്തോ കാരണത്താല്‍ സ്‌കൂളിലെ പോപ്പുലര്‍ ഗേള്‍ ആയിരുന്നു. അതുകൊണ്ട് എപ്പോഴും പ്രിന്‍സിപ്പലിനെ കാണണമായിരുന്നു എന്നാണ് പ്രിയ പറയുന്നത്.

സ്‌കൂളില്‍ സ്ലീവ്‌ലെസ് ധരിക്കാന്‍ പറ്റില്ലായിരുന്നു. അതുപോലെ ബോയ്‌സിനോട് സംസാരിക്കാന്‍ പറ്റില്ല. ആണ്‍കുട്ടികളോട് സംസാരിച്ചാല്‍ നിങ്ങള്‍ മോശക്കാരിയാവും. ‘അവള്‍ എല്ലാ കുരുത്തക്കേടും കാണിച്ച് നടക്കും, പക്ഷെ അവള്‍ക്ക് നല്ല മാര്‍ക്ക് കിട്ടും’ എന്നായിരുന്നു പൊതുവെ ടീച്ചര്‍മാര്‍ തന്നെ കുറിച്ച് പറയാറ്.

കഷ്ടപ്പെട്ട് ഒരു ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോള്‍ അവരുടെ മാതാപിതാക്കളോട് പറയുന്നത് ഇതാണ്. കാരണം താന്‍ ആണ്‍കുട്ടികളുമായി പെട്ടെന്ന് ജെല്‍ ആവും. പെണ്‍കുട്ടികള്‍ക്ക് എപ്പോഴും അസൂയയും ഇന്‍സെക്യൂരിറ്റിയും ഉണ്ടായിരുന്നു. അത് കാരണം അവര്‍ക്ക് ആര്‍ക്കും എന്റെ സുഹൃത്ത് ആവേണ്ടായിരുന്നു.

എന്തോ കാരണത്താല്‍ താന്‍ സ്‌കൂളിലെ പോപ്പുലര്‍ ഗേള്‍ ആയിരുന്നു. അത് പെണ്‍കുട്ടികളില്‍ അസൂയ ഉണ്ടാക്കി. സീനിയര്‍ ചേട്ടന്‍, ജൂനിയര്‍ ബോയ്‌സ്, ക്ലാസിലുള്ള ബോയ്‌സ് എല്ലാവരുമായും താന്‍ സംസാരിക്കുമായിരുന്നു. തനിക്ക് എപ്പോഴും പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പോവേണ്ടി വന്നിരുന്നു.

കണ്ണ് എഴുതിയതിനും മുടി കെട്ടുന്നതിനുമെല്ലാം പ്രശ്‌നം ആയിരുന്നു. ഒരു കൊല്ലം കഷ്ടപ്പെട്ട് ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോള്‍ അടുത്ത വര്‍ഷം ടീച്ചര്‍മാര്‍ പ്രിയയുമായി കൂട്ടു കൂടേണ്ട എന്ന് പറയും. അങ്ങനെയാണ് താന്‍ വിഷമങ്ങള്‍ ഒറ്റയ്ക്ക് നേരിടാന്‍ പഠിച്ചത് എന്നാണ് പ്രിയ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം