എന്തിനാണ് എനിക്ക് ഹൈപ്പ് കിട്ടിയതെന്നും വിമര്‍ശനങ്ങള്‍ വന്നതെന്നും മനസ്സിലായിട്ടില്ല: പ്രിയ വാര്യര്‍

എന്തിനാണ് തനിക്ക് ഇത്രയും ഹൈപ്പ് വന്നതെന്നോ ട്രോളുകള്‍ വന്നതെന്നോ മനസിലായിട്ടില്ലെന്ന് പ്രിയ വാര്യര്‍. ട്രോളുകള്‍ തന്നെ കൂടുതല്‍ ശക്തയാക്കി. ട്രോളുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും പക്വത നേടാനും സഹായിച്ചു എന്നാണ് പ്രിയ പറയുന്നത്.

തനിക്ക് വലിയ ഹൈപ്പ് വന്ന സമയത്തും അത് എന്തിനായിരുന്നു എന്ന് മനസിലായില്ല. അത് കഴിഞ്ഞു കുറെ ട്രോള്‍ കിട്ടിയ സമയത്തും അത് എന്തിനായിരുന്നു എന്നും മനസിലായിട്ടില്ല. ഒന്നും മനസിലാക്കിയെടുക്കാനുള്ള സമയം തനിക്ക് ഉണ്ടായിരുന്നില്ല. വലിയ ഹൈപ്പിലാണ് എന്ന് മനസിലാക്കി വരുമ്പോഴേക്കും താഴേക്കുള്ള വീഴ്ചയായിരുന്നു.

ഇതില്‍ ഒന്നിലും തനിക്ക് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. താന്‍ എന്തെങ്കിലും ചെയ്തത് കൊണ്ടല്ല ഇതൊന്നും ഉണ്ടാകുന്നത്. തനിക്ക് ചുറ്റും എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്. പ്രേക്ഷകര്‍ ഹൈപ്പാക്കി, പിന്നെ ഒരു സമയം കഴിഞ്ഞപ്പോള്‍ അവര്‍ക്കത് ഇഷ്ടമല്ലാതായി. ഇതില്‍ തനിക്ക് ഒന്നും ചെയ്യാനാകില്ല.

തന്റെ നിയന്ത്രണത്തില്‍ അല്ലായിരുന്നു അത്. ഒരു സൈഡില്‍ ഇരുന്ന് ഇതൊക്കെ കാണുക, മനസിലാക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത്തരം ട്രോളുകള്‍ തന്നെ കൂടുതല്‍ സ്‌ട്രോങ് ആക്കി. ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനും, കുറച്ച് കൂടി പക്വത നേടാനും അത് സഹായിച്ചു.

ഇത്രയും വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആദ്യമേ കിട്ടിയ അനുഭവം മൂലമാണ് എന്നാണ് പ്രിയ വാര്യര്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. പ്രിയയുടെ ആദ്യ സിനിമയായ ‘ഒരു അഡാറ് ലവി’ന്റെ ഭാഗമായാണ് നടിക്ക് വിമര്‍ശനങ്ങളും ട്രോളുകളും ലഭിച്ചത്. ഒരു ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ പ്രിയയുടെ അഭിനയം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക