എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയുണ്ട്..: പൃഥ്വിരാജ്

തിയേറ്ററിൽ പരാജയപെട്ടിട്ടും തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമ അന്നത്തെ കാലത്തെ പ്രേക്ഷകരുമായി കണക്ട് ആവാത്തതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പൃഥ്വിരാജ് പറയുന്നു.

“ഒരു സിനിമ വർക്ക് ആയില്ലെങ്കിൽ അതിൻ്റെ അർത്ഥം ആ സിനിമ പ്രേക്ഷകരുമായി കണക്‌ട് ആയില്ല എന്നാണ്. നമ്മൾ സിനിമകൾ ഉണ്ടാക്കേണ്ടത് പ്രേക്ഷകരുമായി കണക്‌ട് ചെയ്യാൻ വേണ്ടി തന്നെയാണ്

എന്റെ സിനിമാ ജീവിതത്തിൽ ഞാൻ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയുണ്ട് സിറ്റി ഓഫ് ഗോഡ്. അതിൻ്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. എനിക്ക് ഒരുപാട് ഇഷ്‌ടമാണ് ആ സിനിമ. അതിലെ എന്റെ കഥാപാത്രവും എൻ്റെ ഫേവറീറ്റാണ്. ലിജോ ബ്രില്യൻ്റ് ആയി ചെയ്ത സിനിമയാണത്. പക്ഷെ അത് തിയേറ്ററുകളിൽ വർക്കായില്ല

അതൊരു നല്ല സിനിമയായിരുന്നു എന്ന് എനിക്ക് പറയാൻ കഴിയും. അതൊരു മികച്ച ചിത്രമാണ്. പക്ഷെ അത് തിയേറ്ററിൽ വർക്ക് ആയില്ല, അതുകൊണ്ട് തന്നെ ആ സമയത്ത് പ്രേക്ഷകരുമായി ആ ചിത്രം കണക്‌ട് ആയില്ല.” ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സിറ്റി ഓഫ് ഗോഡ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാർവ്വതി തിരുവോത്ത്, റീമ കല്ലിങ്ങൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസിന് ശേഷം നിരവധി നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.

അതേസമയം പൃഥ്വിരാജ്, പ്രഭാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാർ’ ഇന്ന് റിലീസിനൊരുങ്ങുകയാണ്. വരദരാജ മന്നാർ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക