ആണ്‍കുട്ടിയാകുമെന്ന് എല്ലാവരും പറഞ്ഞു, എന്നാല്‍ ഞാന്‍ ആഗ്രഹിച്ചത് മകളെ: പൃഥ്വിരാജ്

മകള്‍ അല്ലിയുടെ ജനന ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പൃഥ്വിരാജും സുപ്രിയയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ആ വാക്കുകള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. മകള്‍ ജനിച്ചതോടെ തന്റെ ദേഷ്യമൊക്കെ കുറഞ്ഞതായി പൃഥ്വിരാജ് പറയുന്നുണ്ട്.

പണ്ട് ഒരു റിമോട്ടിന്റെ പേരില്‍ പോലും വഴക്കിട്ടിരുന്ന താന്‍ മകള്‍ വന്നതോടെ ആകെ മാറി മറിഞ്ഞെന്നാണ് പൃഥ്വി പറഞ്ഞത്. മകളോട് അങ്ങനെയൊന്നും ദേഷ്യപ്പെടാന്‍ കഴിയില്ലല്ലോ എന്നാണ് പൃഥ്വി അന്ന് പറഞ്ഞത്. അതേസമയം, ദേഷ്യത്തിന്റെ കാര്യത്തില്‍ അച്ഛനും മകളും ഒരേപോലെയാണെന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്.

സുപ്രിയ ഗര്‍ഭിണിയായിരുന്ന സമയത്ത് ആണ്‍കുഞ്ഞായിരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ തന്റെ ആഗ്രഹം പെണ്‍കുഞ്ഞ് ആയിരിക്കണമെന്ന് ആയിരുന്നുന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഇന്ദ്രജിത്തിന്റെ പെണ്‍മക്കളെ കണ്ടിട്ടാണോ എന്നറിയില്ല അതായിരുന്നു ആഗ്രഹം. പക്ഷെ എല്ലാവരും ആണ്‍കുഞ്ഞായിരിക്കും എന്ന് പറഞ്ഞപ്പോള്‍ പേരുള്‍പ്പെടെ അങ്ങനെ ആലോചിച്ചു വച്ചിരുന്നുവെന്നും പൃഥ്വി പറഞ്ഞു.

ഇരുവരും വിവാഹിതരായിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മകളുടെ കവിതകള്‍ എല്ലാം സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പതിവുണ്ട്. പിറന്നാള്‍ ദിനത്തില്‍ മകള്‍ എഴുതിയ കവിതകളെല്ലാം പുസ്തകരൂപത്തിലാക്കിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക