രജനി സാറിനെ നായകനാക്കി സിനിമ ചെയ്യാനുള്ള അവസരം കിട്ടി, പാര്‍ട്ട് ടൈം സംവിധായകന്‍ ആയതിനാല്‍ സാധിച്ചില്ല: പൃഥ്വിരാജ്

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ അവസരം കിട്ടിയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പൃഥ്വിരാജ്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ പ്രോജക്റ്റ് തുടങ്ങണമെന്ന് നിര്‍മാതാക്കളായ ലൈക്കയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ട് ടൈം സംവിധായകന്‍ ആയതിനാല്‍ രജനി സാറിനായി ഒരു കഥയുണ്ടാകാന്‍ സാധിച്ചില്ലെന്നും അങ്ങനെ ആ സിനിമ നടക്കാതെ പോയി എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

”ലൈക പ്രൊഡക്ഷന്‍സിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം എനിക്ക് വന്നിരുന്നു. ഒരു പുതിയ സംവിധായകന്‍ എന്ന നിലയില്‍ അത് എനിക്ക് വലിയൊരു ഓഫര്‍ ആയിരുന്നു. ഞാന്‍ അദ്ദേഹത്തിനായി ഒരു കഥയുണ്ടാക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ലൈക പ്രൊഡക്ഷന്‍സിന് ഒരു ടൈം ലൈന്‍ ഉണ്ടായിരുന്നു.”

”ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ പ്രോജക്റ്റ് തുടങ്ങണമെന്ന് അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം സംവിധായകന്‍ ആയതിനാല്‍ അത് നടന്നില്ല” എന്നാണ് പൃഥ്വിരാജ് പറയുന്നത്. ‘എമ്പുരാന്‍’ സിനിമയുടെ ടീസര്‍ ലോഞ്ചിലാണ് പൃഥ്വിരാജ് സംസാരിച്ചത്. അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസിനെത്തുന്നത്.

ഹോളിവുഡ് സ്‌റ്റൈലിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ