അന്ന് തലൈവര്‍ക്ക് സംഭവിച്ചത് എന്താണോ അതാണ് ഇത്.. ആ രംഗം രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടത്: പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ ആഷോമാക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ലൂസിഫര്‍ സിനിമ റീ റിലീസ് ചെയ്തിട്ടുമുണ്ട്. ലൂസിഫറിലെ ഒരു രംഗത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്ന് രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി പികെ രാംദാസിന്റെ മൃതദേഹം പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നുണ്ട്. ഇതിനിടെ രാംദാസിന്റെ മകള്‍ പ്രിയദര്‍ശിനി സ്റ്റീഫന്റെ വരവിനെ എതിര്‍ക്കുന്നു. അവരുടെ ആഗ്രഹപ്രകാരം, ആക്ടിങ് മുഖ്യമന്ത്രി മഹേശ് വര്‍മ സ്റ്റീഫനെ തടയാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുന്നു.

തുടര്‍ന്ന് സ്റ്റീഫന്‍ കാറില്‍ നിന്ന് ഇറങ്ങി ബാക്കി ദൂരം നടന്ന് പോകുന്നത് കാണാം. ലൂസിഫറിലെ ഈ രംഗം ഒരുപാട് പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഈ രംഗമാണ് രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞതില്‍ നിന്ന് രൂപപ്പെട്ടത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. പോയസ് ഗാര്‍ഡനിലേക്കുള്ള റോഡില്‍ എന്താണ് സംഭവിച്ചതെന്ന് വായിച്ചറിഞ്ഞ കാര്യമാണ് ഈ രംഗം എന്നാണ് പൃഥ്വിരാജ് പറയുന്നത്.

മുഖ്യമന്ത്രി ജയലളിതയുടെ വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ വേണ്ടി രജനികാന്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എന്ന വാര്‍ത്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ രംഗം. കാര്‍ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട്, ഗതാഗതം പുനഃസ്ഥാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് രജനികാന്ത് ചോദിച്ചതായും, തന്നെ മനഃപൂര്‍വ്വം തടഞ്ഞതാണോ എന്നും സംശയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പിന്നീട് രജനി കാറില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങി എന്നാണ് വിവരം. സൂപ്പര്‍സ്റ്റാറിനെ കണ്ടപ്പോള്‍ വലിയ ജനക്കൂട്ടം പെട്ടെന്ന് തടിച്ചുകൂടി. ഇത് പൊലീസിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി, തുടര്‍ന്ന് രജനികാന്തിന്റെ കാര്‍ കടന്ന് പോകാന്‍ അനുവദിച്ചതായി പറയപ്പെടുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ