അന്ന് തലൈവര്‍ക്ക് സംഭവിച്ചത് എന്താണോ അതാണ് ഇത്.. ആ രംഗം രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടത്: പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ട്രെയ്‌ലര്‍ ആഷോമാക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ലൂസിഫര്‍ സിനിമ റീ റിലീസ് ചെയ്തിട്ടുമുണ്ട്. ലൂസിഫറിലെ ഒരു രംഗത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്ന് രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി പികെ രാംദാസിന്റെ മൃതദേഹം പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നുണ്ട്. ഇതിനിടെ രാംദാസിന്റെ മകള്‍ പ്രിയദര്‍ശിനി സ്റ്റീഫന്റെ വരവിനെ എതിര്‍ക്കുന്നു. അവരുടെ ആഗ്രഹപ്രകാരം, ആക്ടിങ് മുഖ്യമന്ത്രി മഹേശ് വര്‍മ സ്റ്റീഫനെ തടയാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുന്നു.

തുടര്‍ന്ന് സ്റ്റീഫന്‍ കാറില്‍ നിന്ന് ഇറങ്ങി ബാക്കി ദൂരം നടന്ന് പോകുന്നത് കാണാം. ലൂസിഫറിലെ ഈ രംഗം ഒരുപാട് പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഈ രംഗമാണ് രജനികാന്തിനെ കുറിച്ച് വായിച്ചറിഞ്ഞതില്‍ നിന്ന് രൂപപ്പെട്ടത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. പോയസ് ഗാര്‍ഡനിലേക്കുള്ള റോഡില്‍ എന്താണ് സംഭവിച്ചതെന്ന് വായിച്ചറിഞ്ഞ കാര്യമാണ് ഈ രംഗം എന്നാണ് പൃഥ്വിരാജ് പറയുന്നത്.

മുഖ്യമന്ത്രി ജയലളിതയുടെ വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ വേണ്ടി രജനികാന്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എന്ന വാര്‍ത്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ രംഗം. കാര്‍ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട്, ഗതാഗതം പുനഃസ്ഥാപിക്കാന്‍ എത്ര സമയമെടുക്കുമെന്ന് രജനികാന്ത് ചോദിച്ചതായും, തന്നെ മനഃപൂര്‍വ്വം തടഞ്ഞതാണോ എന്നും സംശയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പിന്നീട് രജനി കാറില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങി എന്നാണ് വിവരം. സൂപ്പര്‍സ്റ്റാറിനെ കണ്ടപ്പോള്‍ വലിയ ജനക്കൂട്ടം പെട്ടെന്ന് തടിച്ചുകൂടി. ഇത് പൊലീസിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി, തുടര്‍ന്ന് രജനികാന്തിന്റെ കാര്‍ കടന്ന് പോകാന്‍ അനുവദിച്ചതായി പറയപ്പെടുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം