മഹേഷിന്റെ പ്രതികാരത്തിലെ ആ രംഗം കണ്ട് കോരിത്തരിച്ച് പോയി: പൃഥ്വിരാജ്

ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭം മഹേഷിന്റെ പ്രതികാരം മലയാള സിനിമയില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരം താന്‍ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഫഹദ് കടയില്‍ പോയി ചെരിപ്പ് വാങ്ങുന്ന സീന്‍ കണ്ടിട്ട് താന്‍ കോരിത്തരിച്ചിട്ടുണ്ടെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നത്.

മാസ്, സിനിമാറ്റിക് പടങ്ങളാണല്ലോ പൃഥ്വിരാജിന്റെതായി പുറത്തിറങ്ങുന്നത്, അതിനപ്പുറം മഹേഷിന്റെ പ്രതികാരം പോലുള്ള റിയലിസ്റ്റിക് ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിക്കുന്നില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍.

”മഹേഷിന്റെ പ്രതികാരം പോലെ ഒരു സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയിട്ടില്ല. എന്നോടാരും അങ്ങനത്തെ കഥ പറഞ്ഞിട്ടില്ല. മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് പോയിട്ട്, ചേട്ടാ ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് അവസാനം പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്,” പൃഥ്വിരാജ് പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ