'ഇവളെ എന്തിനാണ് സിനിമയിലേക്ക് വിട്ടത്, കല്യാണം കഴിപ്പിച്ച് കുടുംബിനി ആക്കേണ്ടതല്ലേ' എന്ന് മമ്മൂക്ക തമാശയോടെ പറയുമായിരുന്നു: പ്രവീണ

കഴിഞ്ഞ 30 വര്‍ഷമായി സിനിമയില്‍ സജീവമാണ് നടി പ്രവീണ. സിനിമയില്‍ മമ്മൂട്ടി തനിക്ക് തന്ന ഉപദേശങ്ങളെ കുറിച്ചാണ് പ്രവീണ ഇപ്പോള്‍ സംസാരിക്കുന്നത്. മമ്മൂട്ടി റെക്കമെന്റ് ചെയ്തതു കൊണ്ട് മാത്രം താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത് വിളിച്ചിരുത്തി തന്നെ ഉപദേശിക്കാറുണ്ട് എന്നാണ് പ്രവീണ പറയുന്നത്.

”മമ്മൂക്കയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആളല്ല. ഞാന്‍ നാലഞ്ച് സിനിമ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല മനുഷ്യനാണ്. ലൊക്കേഷനില്‍ വച്ചൊക്കെ എന്നെ പാടിക്കും. മമ്മൂക്ക റെക്കമെന്റ് ചെയ്തിട്ട് മാത്രം ഞാന്‍ നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.”

”അദ്ദേഹത്തിന്റെ സിനിമകളിലേക്ക് ആണ് റെക്കമെന്റ് ചെയ്തിട്ടുള്ളത്. അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കും. അവസരങ്ങള്‍ ഒരുപാട് വരും അത് നോക്കി എടുക്കണം. ആരാണ് നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും.”

”എന്റെ അമ്മയോട് ഇവളെ എന്തിനാണ് സിനിമയിലേക്കു വിട്ടത്, ഒരു കല്യാണമൊക്കെ കഴിപ്പിച്ച് നല്ല കുടുംബിനി ആയി വിടേണ്ടതല്ലേ. സിനിമയൊന്നും വേണ്ട എന്നൊക്കെ ഇങ്ങനെ തമാശ പോലെ പറയുമായിരുന്നു” എന്നാണ് പ്രവീണ ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ധനുഷിനൊപ്പം ‘വാത്തി’യിലാണ് പ്രവീണ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ധനുഷിന്റെ അമ്മയുടെ റോളിലാണ് പ്രവീണ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെ വിളിച്ച് ധനുഷിന്റെ അമ്മയുടെ ക്യാരക്ടര്‍ ആണെന്ന് പറഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ ഓകെ പറയുകയായിരുന്നു എന്നാണ് പ്രവീണ പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം