'മരക്കാര്‍', ബ്രേവ് ഹാര്‍ട്ടിന്റെ കോപ്പി എന്ന് വിമര്‍ശനം: മറുപടി നല്‍കി പ്രതാപ് പോത്തന്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബ്രേവ് ഹാര്‍ട്ടിന്റെ കോപ്പിയെന്ന് വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി പ്രതാപ് പോത്തന്‍’ എന്ന സിനിമയുമായി ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സാമ്യമുണ്ടെന്നായിരുന്നു ഒരു കമന്റ്. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ഇമേജിനേഷന്‍ നമുക്കു മാത്രമുണ്ടാകുന്നതല്ല, നമ്മള്‍ കാണുന്ന പല സിനിമകളില്‍ നിന്നും നമുക്ക് പ്രചോദനമുണ്ടാകാം. ഞാനെല്ലാ തരം യുദ്ധ സിനിമകളും കാണുന്നയാളാണ്. എനിക്കിപ്പോള്‍ ഒരു യുദ്ധ രംഗം പുനരാവിഷ്‌കരിക്കണമെന്നുണ്ടെങ്കില്‍, ഇതുവരെ ചെയ്ത മറ്റ് യുദ്ധസിനിമകളും ചെയ്തു കൊണ്ടിരിക്കുന്നതുമെല്ലാം ഞാന്‍ കാണും…കാരണം ഞാന്‍ യഥാര്‍ത്ഥ യുദ്ധം കണ്ടിട്ടില്ല, മെല്‍ ഗിബ്‌സണും…’

കുഞ്ഞാലി മരക്കാര്‍ ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ചിത്രം കണ്ടതിനു ശേഷം കുഞ്ഞാലിയെ ഒരു ധീരനായിട്ടല്ല മറിച്ച് വൈകാരികതയ്ക്ക് അടിപ്പെട്ട ഒരാളായാണു തോന്നുന്നതെന്നും കമന്റ് വന്നു. അതിനും വന്നു പ്രതാപിന്റെ രസികന്‍ മറുപടി- ‘താങ്കള്‍ക്ക് കുഞ്ഞാലി മരക്കാറെ വ്യക്തിപരമായി അടുത്തറിയാമോ..?’

മരക്കാറെ പ്രശംസിച്ച് പ്രതാപ് പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു വിമര്‍ശനങ്ങള്‍ .

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ‘മരക്കാര്‍’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്, എന്റെ അഭിപ്രായത്തില്‍… എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രിയന്‍ സിനിമ ഞാന്‍ അവസാനമായി കണ്ടത് ‘തേന്മാവിന്‍ കൊമ്പത്താണ്… കൊള്ളാം.. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ‘എപിക് സ്‌കെയിലില്‍’ ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ അത്തരത്തിലുള്ള ആദ്യത്തെ സിനിമയെന്നു പറയാം.

പ്രിയന്‍ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്ന്‍മെന്റാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാല്‍ ഞാന്‍ മൂന്ന് മണിക്കൂറുള്ള ഈ സിനിമ കാണാന്‍ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം.. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍.. സംഗീതം.. ശബ്ദം.. കൂടാതെ എല്ലാറ്റിനും മുകളിലായി നില്‍ക്കുന്ന അഭിനയം…എല്ലാവരും ഗംഭീരമായിട്ടുണ്ട്.

മോഹന്‍ലാല്‍ എന്ന സമര്‍ത്ഥനായ ഒരു നടനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക, വരുംദശകങ്ങളില്‍ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും. തുടക്കത്തില്‍, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു… ക്ലോസ് അപ് കാഴ്ചയില്‍ ആ കണ്ണുകളും മൂക്കും… പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ.

എന്റെ ഹൃദയത്തെയും ആത്മാവിനെയും ചിത്രം സ്പര്‍ശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പനാശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു. അദ്ദേഹം അഭിനയിച്ച ചില രംഗങ്ങളില്‍ രോമാഞ്ചമുണ്ടായത് എനിക്കു മാത്രമാണോ! പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും ചേര്‍ത്തു ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ആ പെണ്‍കുട്ടി സിനിമയില്‍ വലിയ നേട്ടങ്ങള്‍ കൈയടക്കും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം. മുന്‍വിധികളില്ലാതെ നിങ്ങള്‍ മരക്കാര്‍ കാണുക. എന്റെ അതേ അനുഭവമായിരിക്കും നിങ്ങള്‍ക്കും…

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം