എനിക്ക് ഒ. സി. ഡി ഉണ്ട്, എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് സ്ക്രീനിൽ കാണുന്നത്: പ്രശാന്ത് നീൽ

പ്രശാന്ത് നീലിന്റെ ഏറ്റവും പുതിയ ചിത്രമായ സലാർ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 22 നാണ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ്. യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് സിനിമ ലോകം.

എന്നാൽ ചിത്രത്തിലെ ഇരുണ്ട പശ്ചാത്തലം വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴി തെളിച്ചിരുന്നു. കരി ഓയിൽ യൂണിവേഴ്സ് ആണ് പ്രശാന്ത് നീൽ ലക്ഷ്യമിടുന്നത് എന്ന് വരെ കളിയാക്കിയുള്ള ട്രോളുകൾ പുറത്തുവന്നിരുന്നു. നേരത്തെ പുറത്തിറങ്ങിയ കെജിഎഫ് ചിത്രങ്ങൾക്കും ഇരുണ്ട പശ്ചാത്തലമായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോഴിതാ തന്റെ ചലച്ചിത്രങ്ങൾക്ക് എന്തുകൊണ്ടാണ്  ഇരുണ്ട പശ്ചാത്തലം വന്നത് എന്ന് പറയുകയാണ് പ്രശാന്ത് നീൽ. തനിക്ക് ഒബ്സസീവ് കമ്പൽലീസ് ഡിസോർഡർ (ഒ. സി. ഡി) ഉള്ളതുകൊണ്ടാണ് താൻ അത്തരത്തിലുള്ള മങ്ങിയതും ഇരുണ്ടതുമായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ് പ്രശാന്ത് നീൽ പറയുന്നത്.

“എനിക്ക് ഒ.സി.ഡി ഉണ്ട്. ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ എനിക്ക് ഇഷ്‌ടമല്ല. എന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനമാണ് സ്ക്രീനിൽ കാണുന്നത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് കെ.ജി.എഫും സലാറും ഒരുപോലെ തോന്നുന്നത്. ഗ്രേ കളർ പശ്ചാത്തലം മനസിൽ കണ്ടാണ് സിനിമാറ്റോഗ്രാഫർ ഭുവൻ ഗൗഡ ചിത്രം ഷൂട്ട് ചെയ്‌തതെങ്കിലും അദ്ദേഹം എല്ലായ്പ്പോഴും അതിനോട് യോജിക്കുന്നില്ലായിരുന്നു. ആ രീതി ഒന്നുങ്കിൽ വളരെ നല്ലതായിരിക്കും അല്ലെങ്കിൽ വളരെ മോശമായിരിക്കും എന്ന് എനിക്ക് മനസിലായി.

കെ.ജി.എഫും സലാറും ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ശ്രദ്ധിക്കാറുണ്ട്. മങ്ങിയ പശ്ചാത്തലത്തിലാണ് സലാറിൻ്റെ കഥ പറയേണ്ടത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. കെ.ജി.എഫിൻ്റെ പശ്ചാലത്തലം സലാറിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ കഥ അത് ആവശ്യപ്പെടുന്നുണ്ട്. പുറത്തുള്ള ചർച്ചകൾ കാരണം അത് മാറ്റാനാവില്ല. അതാണ് സലാറിൻ്റെ മൂഡ്” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി