എനിക്ക് ഒ. സി. ഡി ഉണ്ട്, എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് സ്ക്രീനിൽ കാണുന്നത്: പ്രശാന്ത് നീൽ

പ്രശാന്ത് നീലിന്റെ ഏറ്റവും പുതിയ ചിത്രമായ സലാർ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 22 നാണ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ്. യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് സിനിമ ലോകം.

എന്നാൽ ചിത്രത്തിലെ ഇരുണ്ട പശ്ചാത്തലം വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴി തെളിച്ചിരുന്നു. കരി ഓയിൽ യൂണിവേഴ്സ് ആണ് പ്രശാന്ത് നീൽ ലക്ഷ്യമിടുന്നത് എന്ന് വരെ കളിയാക്കിയുള്ള ട്രോളുകൾ പുറത്തുവന്നിരുന്നു. നേരത്തെ പുറത്തിറങ്ങിയ കെജിഎഫ് ചിത്രങ്ങൾക്കും ഇരുണ്ട പശ്ചാത്തലമായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോഴിതാ തന്റെ ചലച്ചിത്രങ്ങൾക്ക് എന്തുകൊണ്ടാണ്  ഇരുണ്ട പശ്ചാത്തലം വന്നത് എന്ന് പറയുകയാണ് പ്രശാന്ത് നീൽ. തനിക്ക് ഒബ്സസീവ് കമ്പൽലീസ് ഡിസോർഡർ (ഒ. സി. ഡി) ഉള്ളതുകൊണ്ടാണ് താൻ അത്തരത്തിലുള്ള മങ്ങിയതും ഇരുണ്ടതുമായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ് പ്രശാന്ത് നീൽ പറയുന്നത്.

“എനിക്ക് ഒ.സി.ഡി ഉണ്ട്. ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ എനിക്ക് ഇഷ്‌ടമല്ല. എന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനമാണ് സ്ക്രീനിൽ കാണുന്നത് എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് കെ.ജി.എഫും സലാറും ഒരുപോലെ തോന്നുന്നത്. ഗ്രേ കളർ പശ്ചാത്തലം മനസിൽ കണ്ടാണ് സിനിമാറ്റോഗ്രാഫർ ഭുവൻ ഗൗഡ ചിത്രം ഷൂട്ട് ചെയ്‌തതെങ്കിലും അദ്ദേഹം എല്ലായ്പ്പോഴും അതിനോട് യോജിക്കുന്നില്ലായിരുന്നു. ആ രീതി ഒന്നുങ്കിൽ വളരെ നല്ലതായിരിക്കും അല്ലെങ്കിൽ വളരെ മോശമായിരിക്കും എന്ന് എനിക്ക് മനസിലായി.

കെ.ജി.എഫും സലാറും ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ശ്രദ്ധിക്കാറുണ്ട്. മങ്ങിയ പശ്ചാത്തലത്തിലാണ് സലാറിൻ്റെ കഥ പറയേണ്ടത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്. കെ.ജി.എഫിൻ്റെ പശ്ചാലത്തലം സലാറിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ കഥ അത് ആവശ്യപ്പെടുന്നുണ്ട്. പുറത്തുള്ള ചർച്ചകൾ കാരണം അത് മാറ്റാനാവില്ല. അതാണ് സലാറിൻ്റെ മൂഡ്” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം