എവിടെയും സ്വസ്ഥതയില്ല, എന്റെ സ്വകാര്യത നഷ്ടപ്പെട്ടതിന് ഞാന്‍ രാജമൗലിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്: പ്രഭാസ്

ഒരു തെലുങ്ക് താരമായി മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത് ‘ബാഹുബലി’ സിനിമയോടെയാണ്. ബാഹുബലി സിനിമയ്ക്ക് ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ കണ്‍ഫ്യൂഷനില്‍ ആയിരുന്നു താന്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രഭാസ് ഇപ്പോള്‍.

തനിക്ക് പഴയതു പോലെ സ്വകാര്യത ഇപ്പോള്‍ കിട്ടാറില്ല എന്നാണ് പ്രഭാസ് പറയുന്നത്. വിദേശത്ത് പോലും തനിക്ക് സ്വകാര്യത കിട്ടാതെയായി എന്നാണ് പ്രഭാസ് പറയുന്നത്. ”ഞാന്‍ ഇറ്റലിയില്‍ ആയിരുന്നപ്പോള്‍ പെട്ടെന്ന് ഒരാള്‍ വന്ന് എന്റെ പേര് വിളിച്ചു. അയാള്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല.”

”അയാള്‍ ബാഹുബലി കണ്ടതു കൊണ്ടാണ് എന്നെ തിരിച്ചറിഞ്ഞതെന്ന് പറഞ്ഞു. എന്റെ സ്വകാര്യത നഷ്ടപ്പെട്ടതിന് ഞാന്‍ രാജമൗലിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്” എന്നാണ് പ്രഭാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ എത്തിയ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി പ്രഭാസിന് വന്‍ ഹൈപ്പാണ് ഉണ്ടാക്കി കൊടുത്തത്.

ബാലഹുബലി ആദ്യ ഭാഗം 650 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രണ്ടാം ഭാഗം 1900 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. എന്നാല്‍ ബാഹുബലി സ്റ്റാര്‍ എന്നറിയപ്പെടാന്‍ ആരംഭിച്ച പ്രഭാസിന്റെ പിന്നീട് എത്തിയ ‘സാഹോ’, ‘ആദിപുരുഷ്’, ‘രാധേശ്യാം’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബിഗ് ഫ്‌ലോപ്പുകള്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന ‘സലാര്‍’ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രഭാസ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രമായി എത്തുന്നതിനാല്‍ മലയാളി പ്രേക്ഷകരും ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഹോംബാലെ ഫിലിസും പ്രശാന്ത് നീലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വലിയ ഹൈപ്പും ലഭിച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ