ആദ്യ ദിവസം ധരിക്കാന്‍ തന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രം, പാന്റ്‌സ് ഇല്ലായിരുന്നു; തുറന്നു പറഞ്ഞ് പൂനം

തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ് പൂനം ബജ്‌വ. തമിഴിലും തെലുങ്കിലും മലയാളത്തിലും അഭിനയിച്ചു കൊണ്ടിരുന്ന താരം ഒരിടയ്ക്ക് തമിഴ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. കൂടുതലായി ഗ്ലാമര്‍ വേഷങ്ങള്‍ തേടി വന്നതു കൊണ്ടാണ് പൂനം സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് മാറി നിന്നത്.

‘റോമിയോ ആന്റ് ജൂലിയറ്റ്’ എന്ന സിനിമയിലൂടെയാണ് പൂനം കോളിവുഡിലേക്ക് മടങ്ങിയെത്തിയത്. മെയിന്‍ നായിക അല്ലാതിരുന്നിട്ടും അഭിനയിക്കാന്‍ ഒരുങ്ങിയതിനെ കുറിച്ചാണ് പൂനം പറഞ്ഞത്. കോളിവുഡില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനിച്ചിരുന്നില്ല. സിനിമയുടെ തിരക്കഥയും താരങ്ങള്‍ ആരെന്നും അറിഞ്ഞപ്പോള്‍ തന്നെ നല്ലൊരു സിനിമയായിരിക്കുമെന്ന് തോന്നി.

അതിന്റെ ഭാഗമാകണമെന്ന് കരുതിയാണ് ചെയ്യാന്‍ തീരുമാനിക്കുന്നത്. തന്റേത് വളരെ ബോള്‍ഡായ, ടോം ബോയിഷ് ആയൊരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ്. ഒരുപാട് ആസ്വദിച്ചാണ് ചെയ്തത്. തന്റെ കഥാപാത്രത്തിന് ഇംപാക്ടുണ്ടാക്കാനുള്ളത്ര സീനുകള്‍ ഉണ്ടായിരുന്നു.

നല്ല കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് വെറുതെയായില്ല. രണ്ട് നായികമാര്‍ ഒരുമിച്ച് പോവില്ലെന്ന പൊതുബോധം തെറ്റാണ്. താനും ഹന്‍സികയും വളരെ സ്നേഹത്തോടെയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഹന്‍സിക വളരെയധികം വിനയമുള്ള പെണ്‍കുട്ടിയാണെന്നും പൂനം പറയുന്നു. രവിയും കൂടെ അഭിനയിക്കാന്‍ വളരെ എളുപ്പമുള്ള നടനാണ്.

ക്രൂവിലെ മിക്ക ആളുകളെയും താന്‍ ആദ്യമായി കാണുന്നത് ലൊക്കേഷനില്‍ വച്ചാണ്. ആദ്യത്തെ ദിവസം തനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമായിരുന്നു. പാന്റ്സ് ഉണ്ടായിരുന്നില്ല. തനിക്ക് തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു അത് എന്നാണ് പൂനം പറയുന്നത്.

2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോമിയോ ആന്റ് ജൂലിയറ്റ്. പ്രണയകഥ പറഞ്ഞ ചിത്രം ലക്ഷ്മണ്‍ ആണ് സംവിധാനം ചെയ്തത്. അതേസമയം, ‘പത്തൊമ്പതാം നൂറ്റാണ്ട്’ ആണ് പൂനത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിരുവിതാംകൂര്‍ രാജ്ഞി ആയാണ് ചിത്രത്തില്‍ പൂനം വേഷമിട്ടത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി