അന്ന് തമാശയ്ക്ക് അക്കാര്യം അനിഖയോട് പറഞ്ഞിരുന്നു, ഇന്ന് എന്റെ നായിക ആയാണ് പലരും അവളെ സജസ്റ്റ് ചെയ്യുന്നത്: ആസിഫ് അലി

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് തുടരുന്നു. ചിത്രത്തില്‍ ആസിഫ് അലിക്ക് വളരെ ചെറിയ സ്‌ക്രീന്‍ സ്‌പേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ ആസിഫിന്റെയും മംമ്തയുടെയും മകളായാണ് നടി അനിഖ സുരേന്ദ്രന്‍ വേഷമിട്ടത്.

അന്ന് മകളായ താരത്തെ ഇന്ന് തന്റെ നായിക ആയാണ് പലരും സജസ്റ്റ് ചെയ്യുന്നത് എന്നാണ് ആസിഫ് അലി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ശേഷമുള്ള അനുഭവമാണ് ആസിഫ് അലി പങ്കുവച്ചിരിക്കുന്നത്.

”ഇപ്പോഴും എന്റെ മോള്‍ ഹയ കഥ തുടരുന്നുവിലെ പാട്ട് കാണുമ്പോള്‍ ചോദിക്കും അത് ആരാണ് എന്റെ മടിയില്‍ ഇരിക്കുന്ന കുട്ടിയെന്ന്. അന്ന് അനിഖയെ മടിയിലിരുത്തി കീ ബോര്‍ഡ് വായിച്ച് കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട് നീ ഭാവിയില്‍ എന്റെ ഹീറോയിനായി അഭിനയിക്കുമെന്ന്.”

”അന്ന് അത് തമാശയ്ക്ക് പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ കഥ കേള്‍ക്കുമ്പോള്‍ നായികയുടെ കാര്യം പറയുമ്പോള്‍ അനിഖയെ പലരും എനിക്ക് സജസ്റ്റ് ചെയ്യാന്‍ തുടങ്ങി” എന്നാണ് ആസിഫ് അലി പറയുന്നത്. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.

‘ഓ മൈ ഡാര്‍ലിംഗ്’ എന്ന സിനിമയിലൂടെയാണ് അനിഖ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. മെല്‍വിന്‍ ജി. ബാബു ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക