അന്ന് തമാശയ്ക്ക് അക്കാര്യം അനിഖയോട് പറഞ്ഞിരുന്നു, ഇന്ന് എന്റെ നായിക ആയാണ് പലരും അവളെ സജസ്റ്റ് ചെയ്യുന്നത്: ആസിഫ് അലി

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് തുടരുന്നു. ചിത്രത്തില്‍ ആസിഫ് അലിക്ക് വളരെ ചെറിയ സ്‌ക്രീന്‍ സ്‌പേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ ആസിഫിന്റെയും മംമ്തയുടെയും മകളായാണ് നടി അനിഖ സുരേന്ദ്രന്‍ വേഷമിട്ടത്.

അന്ന് മകളായ താരത്തെ ഇന്ന് തന്റെ നായിക ആയാണ് പലരും സജസ്റ്റ് ചെയ്യുന്നത് എന്നാണ് ആസിഫ് അലി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ശേഷമുള്ള അനുഭവമാണ് ആസിഫ് അലി പങ്കുവച്ചിരിക്കുന്നത്.

”ഇപ്പോഴും എന്റെ മോള്‍ ഹയ കഥ തുടരുന്നുവിലെ പാട്ട് കാണുമ്പോള്‍ ചോദിക്കും അത് ആരാണ് എന്റെ മടിയില്‍ ഇരിക്കുന്ന കുട്ടിയെന്ന്. അന്ന് അനിഖയെ മടിയിലിരുത്തി കീ ബോര്‍ഡ് വായിച്ച് കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട് നീ ഭാവിയില്‍ എന്റെ ഹീറോയിനായി അഭിനയിക്കുമെന്ന്.”

”അന്ന് അത് തമാശയ്ക്ക് പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ കഥ കേള്‍ക്കുമ്പോള്‍ നായികയുടെ കാര്യം പറയുമ്പോള്‍ അനിഖയെ പലരും എനിക്ക് സജസ്റ്റ് ചെയ്യാന്‍ തുടങ്ങി” എന്നാണ് ആസിഫ് അലി പറയുന്നത്. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.

‘ഓ മൈ ഡാര്‍ലിംഗ്’ എന്ന സിനിമയിലൂടെയാണ് അനിഖ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. മെല്‍വിന്‍ ജി. ബാബു ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Latest Stories

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ