എന്റെ വീട്ടില്‍ ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന പെണ്ണിനെ ഞാന്‍ തിരിച്ച് വിട്ടില്ലെന്നാണ് സംസാരം; ആകെ ഒരു വിഷമം മാത്രം; വിവാഹത്തെ കുറിച്ച് പാഷാണം ഷാജി

വിവാഹജീവിതം 21ാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ പാഷാണം ഷാജി. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. കൊച്ചുകൊച്ചു സങ്കടങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിന്. 21 വര്‍ഷം. സ്‌നേഹം തന്ന എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു ഷാജിയുടെ കുറിപ്പ്.

ഡാന്‍സ് പഠിപ്പിക്കാറുണ്ടായിരുന്നു ഞാന്‍. അങ്ങനെയാണ് രശ്മിയെ കണ്ടുമുട്ടിയത്. വേറൊരു വിവാഹം നിശ്ചയിക്കാന്‍ പോവുന്നതിനിടയിലായിരുന്നു ഒളിച്ചോടിയത്. മൂന്ന് മാസമായിരുന്നു ഞങ്ങളുടെ പ്രണയം. അതിലെത്ര ശനിയും ഞായറുമുണ്ടോ അത്രയും തവണയാണ് ഞങ്ങള്‍ കണ്ടത്. എന്റെ വീട്ടില്‍ ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന പെണ്ണിനെ ഞാന്‍ തിരിച്ച് വിട്ടില്ലെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. ചേട്ടന്റെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസമായിരുന്നു ഞങ്ങളുടെ വിവാഹം.

ചേട്ടന്റെ കല്യാണം വിളിച്ചിട്ട് വരാത്തതെന്താണെന്ന് അന്വേഷിക്കാന്‍ പോയതാണ് ഞാന്‍. അപ്പോള്‍ അവള്‍ എന്റെ കൂടെ ഇങ്ങു പോന്നു. കുറഞ്ഞ സമയത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. 24 വയസായിരുന്നു. എന്റെ കുരുത്തക്കേട് കൊണ്ടാണ് വീട്ടുകാര്‍ എതിര്‍ത്തത്. ചേട്ടന്റെ ഫസ്റ്റ് നൈറ്റൊക്കെ ഞാന്‍ കാരണം കുളമായി. അന്നേരം എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നുവെങ്കിലും അത് പിന്നെ മാറിയിരുന്നു, ഇപ്പോ ഞങ്ങളോട് എല്ലാവര്‍ക്കും സ്‌നേഹമാണ്.

കല്യാണം കഴിഞ്ഞിട്ട് 21 വര്‍ഷമായെങ്കിലും കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമം തങ്ങളെ അലട്ടുന്നുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ