ഏഴ് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഈ സംസാരം ഉണ്ടാകില്ലായിരുന്നു, ഈ വെറുപ്പാണ് എന്നെ കൂടുതല്‍ പ്രാപ്തയാക്കിയത്: പാര്‍വതി തിരുവോത്ത്

മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. സംവിധായിക അഞ്ജലി മേനോന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഇതില്‍ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ”സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന വളരെ ഓര്‍ഗാനിക്കായ കഥ എഴുതുന്നവര്‍ ഇവിടുണ്ട്. അതിന്റെ സമയം ആകുമ്പോള്‍ അത് റിലീസാകും. പക്ഷെ ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ആര് ശരി ആര് തെറ്റ് എന്നതല്ല. ഒരു ഏഴ് വര്‍ഷം മുമ്പ് ഈ സംസാരം ഉണ്ടാകില്ല.”

”അത് തന്നെ എന്നെ സംബന്ധിച്ച് ഒരു വിജയമാണ്. സ്ത്രീ പ്രാതിനിധ്യം മാത്രമല്ല, ഏതൊരു നൂനപക്ഷമാണെങ്കിലും ശരി. സ്റ്റോറി ടെല്ലിംഗ് ചെയ്യുമ്പോഴാണ് ഒരു കാലഘട്ടം സ്റ്റാമ്പ് ചെയ്യപ്പെടുന്നത്. കാലഘട്ടത്തിന്റെ സാക്ഷിപത്രമായി നിലനില്‍ക്കുന്നത് സിനിമയും കവിതയും മറ്റുമൊക്കെയാണ്. അതാണ് ഞാന്‍ സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യവും.”

”ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എന്നില്‍ വിശ്വാസമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. ഭാഗ്യമെന്ന് പറയട്ടെ അങ്ങനെയുള്ളവര്‍ എന്നെ തേടി വരുന്നുണ്ട്. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നല്ലേ പറയുക.”

”നമുക്ക് വേണ്ട വാതിലുകളായിരിക്കില്ല, പക്ഷെ നമുക്ക് ആവശ്യമുള്ള വാതിലുകളായിരിക്കും തുറക്കപ്പെടുന്നത്. ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്കാണ് തിരികെ കൊണ്ടു വന്നതാണ്. ലോകത്തെ ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രാപ്തയാക്കിയത്” എന്നാണ് ഒരു അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ