എനിക്ക് ഭയമുണ്ടായിരുന്നു, ആ സംഭവം ഞങ്ങളെയെല്ലാം മാറ്റി മറിച്ചു.. ശിക്ഷാ ഇളവ് ലഭിക്കുന്നതാക്കെ കാണുമ്പോള്‍ ഷോക്ക് ആണ്: പാര്‍വതി

ഫെമിനിസ്റ്റ് ടാഗുകള്‍ കാരണം തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസി രൂപീകരിച്ചപ്പോള്‍ പ്രേക്ഷകരുമായുള്ള തന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു ഭയം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവം തങ്ങളെയെല്ലാം മാറ്റിമറിച്ചു. എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു എന്നാണ് പാര്‍വതി പറയുന്നത്.

ഡബ്ല്യുസിസി രൂപീകരിക്കുന്നത് വരെ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ഒരു അഭിനേതാവ് മാത്രമായിരുന്നു ഞാന്‍. എനിക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു, എന്റെ കൂടെ ഇരിക്കുന്നു, സെല്‍ഫി എടുക്കുന്നു. ഡബ്ല്യുസിസി രൂപീകരിക്കപ്പെടുകയും മറ്റ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്ത അന്ന് മുതല്‍ പിന്നെ ആരും അധികം സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. ഒരാളെ നിശബ്ദനാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ പട്ടിണിയിലേക്ക് തള്ളിവിടുക എന്നതാണ്.

എന്റെ സിനിമകളുടെ കണക്ക് പരിശോധിച്ചാല്‍, വര്‍ഷത്തില്‍ ഏകദേശം രണ്ടെണ്ണമേ ഉണ്ടാകാറുള്ളൂ. എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ ഒരേ സമയം ഒരുപാട് സിനിമകള്‍ ഞാനൊരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട്, ഞാന്‍ ചെയ്യുന്ന സിനിമകളുടെ എണ്ണത്തില്‍ എനിക്ക് വിഷമം തോന്നിയിട്ടില്ല. ഡബ്ല്യുസിസി രൂപീകരിക്കുന്നതുവരെ കാര്യങ്ങള്‍ എത്രത്തോളം മോശമാണെന്ന് എനിക്ക് പൂര്‍ണമായി അറിയില്ലായിരുന്നു.

ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് എനിക്ക് ആശങ്കയില്ലായിരുന്നു. പ്രേക്ഷകരുമായുള്ള എന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു എന്റെ ഭയം. ഇപ്പോള്‍ പാര്‍വതി ഒരു ആക്ടിവിസ്റ്റ്, പ്രശ്നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി, അങ്ങനെയൊക്കെയാണ്. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഇരട്ടിയോ അല്ലെങ്കില്‍ മൂന്നിരട്ടിയോ ശ്രമം നടത്തേണ്ടി വരും.

2017 ഫെബ്രുവരിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഞങ്ങളെയെല്ലാം മാറ്റിമറിച്ചു. എനിക്ക് ഇപ്പോഴും സങ്കടവും ദേഷ്യവുമൊക്കെയുണ്ട്. ആളുകള്‍ക്ക് ലഭിക്കുന്ന ശിക്ഷാ ഇളവൊക്കെ എനിക്ക് വളരെ ഷോക്കാണ്. എന്റെ ഇത്തരത്തിലുള്ള പേടികളും, അത്തരം പേടികളുള്ള മറ്റ് സ്ത്രീകളും ഒത്തുചേരുന്ന ഒരു സ്ഥലമായി ആ കൂട്ടായ്മ മാറി. അതൊരു പോഷകനദി പോലെയായിരുന്നു. നമ്മുടെ മുഖംമൂടികള്‍, ഉള്ളിലെ പുരുഷാധിപത്യം എല്ലാം അഴിച്ചുമാറ്റി.

അന്യായമുള്ള ഒരു തൊഴിലിടത്ത് ഞാന്‍ ഉണ്ടാകില്ല എന്ന തീരുമാനമാണ് ഏറ്റവും കൂടുതല്‍ ദൃഢമായത്. നീതിയും അന്തസുമാണ് ഏറ്റവും അടിസ്ഥാനപരമായി നമുക്ക് വേണ്ട കാര്യങ്ങള്‍. തുല്യവും സുരക്ഷിതവുമായ ഒരു തൊഴില്‍ അന്തരീക്ഷമാണ് നമുക്ക് വേണ്ടത്. അത് മാറിയിട്ടില്ല. പക്ഷേ, പോരാടുന്ന മനോഭാവം മാറി. എല്ലാത്തിനുമുപരി, എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു എന്നാണ് പാര്‍വതി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”