അനിയത്തി മരിച്ചതോടെ എന്റെ സ്വഭാവം മാറിപ്പോയി്! അഹങ്കാരവും ദേഷ്യവും, ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ല: പാര്‍വ്വതി

വിവാഹത്തോടെ അഭിനയലോകത്തുനിന്നും മാറിനിന്നെങ്കിലും നടി പാര്‍വതിയെ മലയാളി പ്രേക്ഷകര്‍ മറന്നിട്ടില്ല. ഇപ്പോഴിതാ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് നടി മനസ്സുതുറന്നിരിക്കുകയാണ് . ജയറാമും കാളിദാസനുമൊക്കെ സിനിമയിലുള്ളതിനാല്‍ തനിക്ക് വലിയ ഗ്യാപ്പൊന്നും ഫീല്‍ ചെയ്തിട്ടേയില്ലെന്ന് പാര്‍വതി ബിഹൈന്‍ഡ് വുഡ്‌സുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമായിരുന്നു തനിക്കെന്നും കുട്ടികള്‍ വന്ന ശേഷമാണ് തന്റെ ദേഷ്യമൊക്കെ പോയതെന്നും നടി പറഞ്ഞു. അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. ആ ദേഷ്യം സെറ്റില്‍ഡൗണായത് അനിയത്തി മരിച്ചപ്പോഴായിരുന്നു.

അവള്‍ക്ക് 21 വയസായിരുന്നു. എനിക്ക് 26 വയസായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കളോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവരോട് കാര്യം പറഞ്ഞ് മനസിലാക്കാറുണ്ട്. കാര്യങ്ങള്‍ അവര്‍ തന്നെ മനസിലാക്കാറുണ്ട്.

പ്രണയകഥ പബ്ലിഷാക്കുമെന്ന് പറഞ്ഞ് ജേണലിസ്റ്റുകള്‍ പേടിപ്പിക്കുമായിരുന്നു. ഫോണ്‍ ബില്ലൊക്കെ എടുത്തുവെച്ചാണ് പരിപാടിക്ക് ക്ഷണിക്കുന്നത്. എന്റെയും അമ്മയുടേയും ശബ്ദം ഒരേപോലെയാണ്. ജയറാം വിളിക്കുമ്പോള്‍ അമ്മയാണ് എടുക്കുന്നതെങ്കില്‍ ഫോണ്‍ കട്ട് ചെയ്യുമായിരുന്നു. പാര്‍വതി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം