രമണന്‍ വരും, പഞ്ചാബി ഹൗസിന് രണ്ടാംഭാഗം; ഹരിശ്രീ അശോകന്‍ പറയുന്നു

പഞ്ചാബി ഹൗസ് എന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ ഇഷ്ടത്തോടെ ഓര്‍ത്തിരിയ്ക്കാന്‍ കാരണം നായകന്‍ ദിലീപും സംവിധായകര്‍ റാഫി മെക്കാര്‍ട്ടിനും മാത്രമല്ല. അത് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രത്തിന്റെയും വിജയമായിരുന്നു. ഇപ്പോഴിതാ ചിലപ്പോള്‍ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിലൂടെ രമണന്‍ എന്ന കഥാപാത്രം തിരിച്ചു വന്നേക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സ് അവാര്‍ഡ്‌സ് 2023ന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. കോമഡി ചിത്രങ്ങള്‍ അധികം വരുന്നില്ലെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കൊതിയാണെന്നും അദ്ദേഹം പറഞ്ഞു.

‘മീശമാധവനിലെ കണിക്കാണിക്കുന്ന സീന്‍ കാരണമാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പോകാന്‍ കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ എല്ലാ മലയാളി അസോസിയേഷന്‍കാരും ക്ഷണിച്ചു, അതൊക്കെ ഇപ്പോഴും ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

1998 ലാണ് റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പഞ്ചാബി ഹൗസ് എന്ന ചിത്രം റിലീസ് ചെയ്തത്. ദിലീപ് കേന്ദ്ര നായികനായി എത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകനെ കൂടാതെ ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, ലാല്‍, മോഹിനി, തിലകന്‍, ജോമോള്‍, ജനാര്‍ദ്ദനന്‍, നീന കുറുപ്പ്, എന്‍എഫ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ