ഒറ്റ സിനിമ അഞ്ച് സംവിധായകർ; മണിച്ചിത്രത്താഴിലേയ്ക്ക് അഞ്ച് സംവിധായകരുടെ കൈയൊപ്പ് എത്തിയത് ഇങ്ങനെ....

മലയാളത്തിലെ ഏക്കാലത്തെയും ക്ലാസിക് സിനിമയായാണ് മണിചിത്രത്താഴ്. മലയാളി പ്രേക്ഷകർക്കിടയിൽ ഇന്നും സൂപ്പർഹിറ്റായ ചിത്രത്തിൽ. ഫാസിലിന് ഒപ്പം മറ്റ് നാല് സംവിധായകർ കൂടി എത്തിയിരുന്നു. സഫാരി ടിവി നടത്തിയ പരിപാടിക്കിടെയാണ് ഇക്കാര്യത്തെക്കുറിച്ച് സിദ്ധിക്ക് സംസാരിച്ചത്. താൻ-ലാൽ, സിബി മലയിൽ, പ്രിയദർശൻ എന്നിവരും സിനിമയുടെ ചില ഭാ​ഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ നാല് പേരുടെയും സംവിധാനത്തിലെ തുടക്ക കാലഘട്ടമായിരുന്നു അത്. ഫാസിൽ ഞങ്ങൾക്കെല്ലാം ​ഗുരു തുല്യനുമായിരുന്നു. വിഷുവിന് സിനിമ റിലീസ് ചെയ്യണമെന്നതിനാലാണ് ഫാസിൽ നാല് പേരുടെയും സഹായം തേടിയത്. ഫാസിൽ സാറിന്റെ സ്ക്രിപ്റ്റ് എപ്പോഴും ഞങ്ങൾ‌ വായിക്കും. ഞങ്ങളുടെ കഥകൾ അദ്ദേഹത്തോടും പറയും. അങ്ങനെ പോവുന്ന കാലഘട്ടത്തിലാണ് മണിച്ചിത്രത്താഴിന്റെ ഷൂട്ടിം​ഗ്.

അന്ന് താനും ലാലും പിരിഞ്ഞിട്ടില്ല. ഫാസിൽ സർ ഒരു ദിവസം പറഞ്ഞു മണിച്ചിത്രത്താഴ് വിഷു റിലീസിനാണ് പ്ലാൻ ചെയ്യുന്നതെന്ന്. പക്ഷെ അപ്പോഴേക്കും ഷൂട്ടിം​ഗ് തീരില്ല. അതിനാൽ രണ്ട് യൂണിറ്റ് വർക്ക് ചെയ്യേണ്ടി വരും. ഒരു യൂണിറ്റിൽ നിങ്ങൾക്ക് വർക്ക് ചെയ്യാമോ എന്ന് ചോദിച്ചു.  സ്ക്രിപ്റ്റ് നന്നായി ഞങ്ങൾക്ക് അറിയാമായിരുന്നകൊണ്ട്. ഓക്കെ പാച്ചിക്കാ ഞങ്ങൾ ചെയ്യാമെന്ന് പറഞ്ഞു.

ഒരേ സ്ഥലത്തായിരുന്നു രണ്ട് യൂണിറ്റും. തൃപ്പൂണിത്തറ പാലസ് ആയിരുന്നു ലൊക്കേഷൻ. മണിച്ചിത്രത്താഴിന്റെ ആദ്യത്തെ ക്യാമറമാൻ വേണു ആയിരുന്നു. ഞങ്ങളുടെ രണ്ടാം യൂണിറ്റിന്റെ ക്യാമറമാൻ ആയി ആനന്ദകുട്ടൻ വന്നു. വേണുവിനെ ഞങ്ങളുടെ യൂണിറ്റിലേക്ക് മാറ്റുകയും കുട്ടേട്ടൻ ഫാസിൽ സാറിനൊപ്പം വർക്ക് ചെയ്യുകയും ചെയ്തു. കോമഡി രം​ഗങ്ങളാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്’

ഇന്നസെന്റ് ചേട്ടൻ, ലളിത ചേച്ചി, ​ഗണേശൻ, ശോഭന തുടങ്ങിയവരുടെ സീനുകൾ എടുത്തു. ലാലിന്റെ കുറച്ച് സീനുകളെ എടുത്തിട്ടുള്ളൂ. ഞങ്ങളുടെ ഭാ​ഗം കഴിഞ്ഞ ശേഷമാണ് സിബി മലയിൽ ചിത്രത്തിലേക്ക് വരുന്നത്. സിബി കുറച്ച് ഷൂട്ട് ചെയ്തു. സിബി പോയ ശേഷമാണ് പ്രിയദർശൻ വന്നത്. പ്രിയദർശൻ ഫാസിൽ സാറിന്റെ ശിഷ്യൻ അല്ലെങ്കിലും ഫാസിൽ സാറെന്നാൽ പ്രിയനെ സംബന്ധിച്ചിടത്തോളം മാനസിക ​ഗുരുവാണ്.

ഞങ്ങൾ നാല് പേരും സെക്കന്റ് യൂണിറ്റിൽ വർക്ക് ചെയ്താണ് ആ സിനിമ തീർ‌ത്തത്’പല സംവിധായകർ എടുത്തതാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ചെയ്ത എല്ലാവർക്കും ഫാസിൽ സാറിന്റെ സിനിമകൾ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സ്റ്റെെൽ അറിയാവുന്നവരാണ്. ആ പാറ്റേണിൽ നിന്ന് മാറാതെയാണ് എല്ലാവരും ചെയ്തത്.  രണ്ടാമത്തെ കാരണം എഡിറ്റ് ചെയ്തത് മുഴുവൻ ഫാസിൽ സാറാണ്. എഡിറ്റിം​ഗിലാണ് സിനിമയുടെ താളം ഇരിക്കുന്നത്. നാല് സംവിധായകർ ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്ത് ഓർഡറാക്കിയത് ഫാസിൽ സാറായിരുന്നുവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ