നേരില്‍ ആദ്യമായി കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്, ഒടുവില്‍ ഉണ്ണിക്കൃഷ്ണനെ കുറിച്ച് റഫീഖ് സീലാട്ട്

അഭിനയ പ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ റഫീക്ക് സീലാട്ട്. ആദ്യമായി ഒടുവിലിനെ നേരില്‍ കാണാന്‍ ചെയ്യപ്പോഴുണ്ടായ അനുഭവമാണ് റഫീക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മലയാള ചലച്ചിത്ര മേഖലയുടെ നടന വിസ്മയം ഒടുവില്‍ ഉണ്ണികൃഷ്ണന്‍ യാത്ര പറഞ്ഞിട്ട് ഇന്ന് 16 വര്‍ഷം.
ചലച്ചിത്ര മേഖലയില്‍ പലരും അദ്ദേഹത്തെ ഒടുവിലാന്‍ എന്നാണ് വിളിച്ചിരുന്നത്.
സത്യത്തില്‍ അദ്ദേഹം ഒടുവിലാന്‍ തന്നെയായിരുന്നു.
അദ്ദേഹത്തിന് ശേഷം നാളിത് വരെ ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള ഒരു അഭിനേതാവിനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.
ഒരു വടവ്യക്ഷമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍.
നേരില്‍ ആദ്യമായി കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റേയും കമലിന്റേയുമൊക്കെ സിനിമകളില്‍ കണ്ട് മതി മറന്ന വാചാലനായ ആ നാട്ടുമ്പുറത്തുകാരന്‍.
വള്ളുവന്‍ നാടന്‍ ഭാഷ സ്ഫുടതയോടെ സംസാരിക്കുന്ന അദ്ദേഹം കഥാപാത്രമായി മാറുമ്പോള്‍ തൊട്ടയല്‍ പ്പക്കത്തെ കുമാരേട്ടനേയും നാട്ടു വഴിയിലൂടെ സൈക്കിളില്‍ പറക്കുമ്പോള്‍ ബീഡി പുകച്ചു വിട്ട് കല്‍ക്കരി തീവണ്ടിയെപ്പോലെ ചായപ്പീടികയിലിരുന്ന് ചൂളം വിളിച്ച് തര്‍ക്കിച്ച് പിന്നെ ചിരിച്ച് പറ്റില്‍ വരവ് വെച്ച് ചീറിപ്പായുന്ന അമ്പലക്കമ്മിറ്റി സെക്രട്ടറി നായരേട്ടനുമൊക്കെ മനസ്സില്‍ ഓടിക്കൂടുമായിരുന്നു.
നേരില്‍ കണ്ടത് ഒരു രാത്രിയിലാണ്.
മുറിയിലെ ലൈറ്റിടാന്‍ അനുവദിച്ചില്ല.
പ്രകാശത്തോട് ഏറെ പ്രിയമില്ല.
അന്ധകാരമാണ് നല്ലത്.
എനിക്ക് താങ്കളെ കാണാം.
പരിചയപ്പെടുത്തി.
നാളെ തുടങ്ങുന്ന സിനിമയുടെ എഴുത്തുകാരനാണ്.
കേട്ടിട്ടുണ്ട്.
നമുക്ക് നാളെ കാണാം.
വലിയ വിഷമം തോന്നി.
ഏറെ പ്രതീക്ഷിച്ചാണ് വന്നത്.
അതിരാവിലെ എഴുന്നേറ്റു ലോക്കേഷനില്‍ ചെന്നു.
സംവിധായകന്‍ ആദ്യം ഷൂട്ട് ചെയ്തത് അദ്ദേഹത്തിന്റെ സീന്‍ ആയിരുന്നു.
കഥാപാത്രമായി മാറിയ അദ്ദേഹത്തിന്റെ ആ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ രാത്രി കണ്ട് പരിചയപ്പെട്ടയാളല്ല എഴുതി തീര്‍ത്ത ആ വലിയ തിരുമേനിയുടെ നര്‍മ്മ ഭാവം വെടിയാത്ത കാര്യസ്ഥന്‍.
പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ മനസ്സ് ഒന്ന് ശാന്തമായത് പോലെ.
ബ്രേക്കിനിടയില്‍ ഒരു ബീഡി കത്തിച്ച് എന്റെ തോളില്‍ കയ്യിട്ടു കൊണ്ട് പറഞ്ഞു.
രാത്രിയായാല്‍ വെളിച്ചവും ശബ്ദങ്ങളും ശബ്ദ കോലാഹലങ്ങളും അലര്‍ജ്ജിയാണ്.
മിണ്ടാതെ കണ്ണടച്ചിരിക്കാ നല്ല സുഖാ.
പിന്നീട് ഞങ്ങള്‍ കൂടുതല്‍ അടുത്തു.
ചര്‍ച്ചകള്‍ പലതും നാടന്‍ കലാരൂപങ്ങളെക്കുറിച്ചായിരുന്നു.
അറിവുകള്‍ പലതും കൈമാറി.
പല യാത്രകളും ഒന്നിച്ചു ചെയ്തിട്ടുണ്ട്.
രോഗാവസ്ഥയിലും അദ്ദേഹത്തെ കാണാനും അവസരം ലഭിച്ചു.
ഈ മഹാപ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ കട്ട് പറയാന്‍ പോലും മറന്നു പോയ നിരവധി സംവിധായകരുണ്ട്.
അവര്‍ക്ക് ഒരിക്കലും ഈ മഹാ പ്രതിഭയെ മറക്കാന്‍ കഴിയില്ല ഒപ്പം നല്ല സിനിമകളേയും നമുക്ക് ചുറ്റുമുള്ള നാം കണ്ട് മറന്ന കഥാപാത്രങ്ങളായി മാറാന്‍ കഴിവുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനേയും മലയാളി പ്രേക്ഷകര്‍ എന്നും മറക്കാതെയോര്‍ക്കും.
പ്രണാമം…
റഫീക് സീലാട്ട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ