നേരില്‍ ആദ്യമായി കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്, ഒടുവില്‍ ഉണ്ണിക്കൃഷ്ണനെ കുറിച്ച് റഫീഖ് സീലാട്ട്

അഭിനയ പ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ റഫീക്ക് സീലാട്ട്. ആദ്യമായി ഒടുവിലിനെ നേരില്‍ കാണാന്‍ ചെയ്യപ്പോഴുണ്ടായ അനുഭവമാണ് റഫീക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മലയാള ചലച്ചിത്ര മേഖലയുടെ നടന വിസ്മയം ഒടുവില്‍ ഉണ്ണികൃഷ്ണന്‍ യാത്ര പറഞ്ഞിട്ട് ഇന്ന് 16 വര്‍ഷം.
ചലച്ചിത്ര മേഖലയില്‍ പലരും അദ്ദേഹത്തെ ഒടുവിലാന്‍ എന്നാണ് വിളിച്ചിരുന്നത്.
സത്യത്തില്‍ അദ്ദേഹം ഒടുവിലാന്‍ തന്നെയായിരുന്നു.
അദ്ദേഹത്തിന് ശേഷം നാളിത് വരെ ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള ഒരു അഭിനേതാവിനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.
ഒരു വടവ്യക്ഷമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍.
നേരില്‍ ആദ്യമായി കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്.
സത്യന്‍ അന്തിക്കാടിന്റേയും കമലിന്റേയുമൊക്കെ സിനിമകളില്‍ കണ്ട് മതി മറന്ന വാചാലനായ ആ നാട്ടുമ്പുറത്തുകാരന്‍.
വള്ളുവന്‍ നാടന്‍ ഭാഷ സ്ഫുടതയോടെ സംസാരിക്കുന്ന അദ്ദേഹം കഥാപാത്രമായി മാറുമ്പോള്‍ തൊട്ടയല്‍ പ്പക്കത്തെ കുമാരേട്ടനേയും നാട്ടു വഴിയിലൂടെ സൈക്കിളില്‍ പറക്കുമ്പോള്‍ ബീഡി പുകച്ചു വിട്ട് കല്‍ക്കരി തീവണ്ടിയെപ്പോലെ ചായപ്പീടികയിലിരുന്ന് ചൂളം വിളിച്ച് തര്‍ക്കിച്ച് പിന്നെ ചിരിച്ച് പറ്റില്‍ വരവ് വെച്ച് ചീറിപ്പായുന്ന അമ്പലക്കമ്മിറ്റി സെക്രട്ടറി നായരേട്ടനുമൊക്കെ മനസ്സില്‍ ഓടിക്കൂടുമായിരുന്നു.
നേരില്‍ കണ്ടത് ഒരു രാത്രിയിലാണ്.
മുറിയിലെ ലൈറ്റിടാന്‍ അനുവദിച്ചില്ല.
പ്രകാശത്തോട് ഏറെ പ്രിയമില്ല.
അന്ധകാരമാണ് നല്ലത്.
എനിക്ക് താങ്കളെ കാണാം.
പരിചയപ്പെടുത്തി.
നാളെ തുടങ്ങുന്ന സിനിമയുടെ എഴുത്തുകാരനാണ്.
കേട്ടിട്ടുണ്ട്.
നമുക്ക് നാളെ കാണാം.
വലിയ വിഷമം തോന്നി.
ഏറെ പ്രതീക്ഷിച്ചാണ് വന്നത്.
അതിരാവിലെ എഴുന്നേറ്റു ലോക്കേഷനില്‍ ചെന്നു.
സംവിധായകന്‍ ആദ്യം ഷൂട്ട് ചെയ്തത് അദ്ദേഹത്തിന്റെ സീന്‍ ആയിരുന്നു.
കഥാപാത്രമായി മാറിയ അദ്ദേഹത്തിന്റെ ആ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ രാത്രി കണ്ട് പരിചയപ്പെട്ടയാളല്ല എഴുതി തീര്‍ത്ത ആ വലിയ തിരുമേനിയുടെ നര്‍മ്മ ഭാവം വെടിയാത്ത കാര്യസ്ഥന്‍.
പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ മനസ്സ് ഒന്ന് ശാന്തമായത് പോലെ.
ബ്രേക്കിനിടയില്‍ ഒരു ബീഡി കത്തിച്ച് എന്റെ തോളില്‍ കയ്യിട്ടു കൊണ്ട് പറഞ്ഞു.
രാത്രിയായാല്‍ വെളിച്ചവും ശബ്ദങ്ങളും ശബ്ദ കോലാഹലങ്ങളും അലര്‍ജ്ജിയാണ്.
മിണ്ടാതെ കണ്ണടച്ചിരിക്കാ നല്ല സുഖാ.
പിന്നീട് ഞങ്ങള്‍ കൂടുതല്‍ അടുത്തു.
ചര്‍ച്ചകള്‍ പലതും നാടന്‍ കലാരൂപങ്ങളെക്കുറിച്ചായിരുന്നു.
അറിവുകള്‍ പലതും കൈമാറി.
പല യാത്രകളും ഒന്നിച്ചു ചെയ്തിട്ടുണ്ട്.
രോഗാവസ്ഥയിലും അദ്ദേഹത്തെ കാണാനും അവസരം ലഭിച്ചു.
ഈ മഹാപ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ കട്ട് പറയാന്‍ പോലും മറന്നു പോയ നിരവധി സംവിധായകരുണ്ട്.
അവര്‍ക്ക് ഒരിക്കലും ഈ മഹാ പ്രതിഭയെ മറക്കാന്‍ കഴിയില്ല ഒപ്പം നല്ല സിനിമകളേയും നമുക്ക് ചുറ്റുമുള്ള നാം കണ്ട് മറന്ന കഥാപാത്രങ്ങളായി മാറാന്‍ കഴിവുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനേയും മലയാളി പ്രേക്ഷകര്‍ എന്നും മറക്കാതെയോര്‍ക്കും.
പ്രണാമം…
റഫീക് സീലാട്ട്.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം