ഡബ്ബ് ചെയ്യുമ്പോൾ എനിക്കറിയാമായിരുന്നു ഇതിന് കയ്യടി വീഴാനുള്ളതാണെന്ന്: നൈല ഉഷ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപിയായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യഭാഗമായ ലൂസിഫറിൽ നൈല ഉഷയും വേഷമിട്ടിരുന്നു. ഒരു മാധ്യമ പ്രവർത്തകയായാണ് നൈല ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ‘കർഷകനല്ലേ മാഡം കള പറിക്കാൻ ഇറങ്ങിയതാ’ എന്ന മോഹൻലാലിന്റെ ഡയലോഗിന് തിയേറ്ററിൽ എന്തായാലും കയ്യടികിട്ടുമെന്ന് തനിക്ക് ഡബ്ബിംഗ് സമയത്ത് തന്നെ ഉറപ്പായിരുന്നു എന്നാണ് നൈല ഉഷ പറയുന്നത്.

“ലൂസിഫറിലെ ആ ഡയലോഗ് ഡബ്ബ് ചെയ്യുമ്പോൾ ഞാൻ പറഞ്ഞത് ഇതിപ്പോൾ ലാലേട്ടനുള്ള കൈയ്യടിയാണെങ്കിലും ഇതെനിക്ക് ഉള്ളതായിട്ടാണ് ഞാൻ വിചാരിക്കുന്നത് എന്നായിരുന്നു.

കാരണം ആ സീൻ എടുക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴുമൊക്കെ എനിക്കറിയാം ഇത് കയ്യടി വരാൻ പോകുന്ന ഒരു ഡയലോഗ് ആണെന്ന്. കാരണം എല്ലാവരും കാത്തിരിക്കുകയായിരുന്നു ലാലേട്ടൻ ആ ഡയലോഗ് അടിച്ച് പറഞ്ഞ് പോവുന്നതിന്.

കുറച്ച് നേരമേ ഉള്ളൂവെങ്കിലും എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം ലാലേട്ടന്റെ കൂടെ എനിക്ക് ആകെയുള്ള സീൻ അതായിരുന്നു. ആ ഡയലോഗിന്റെ ഇമ്പാക്‌ടിനെ കുറിച്ച് എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു.

കുറേ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട് എമ്പുരാനിൽ ഉണ്ടാവുമോയെന്ന്. എല്ലാവരും ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഞാനും കാത്തിരിക്കുകയാണ് ആ സിനിമ കാണാൻ. പക്ഷെ എനിക്ക് തോന്നുന്നില്ല എന്റെ കഥാപാത്രം ആ സിനിമയിൽ ഇനി ആവശ്യമുണ്ടെന്ന്. എന്തായാലും ഞാനും ആകാംഷയിലാണ്.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നൈല ഉഷ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം