അദ്ദേഹം ചെയ്യുന്നത് പോലെ ആർക്കും സാധിക്കില്ല, ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ: ചേരൻ

മലയാളത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തനിക്ക് ഇഷ്ടം ശ്രീനിവാസനെയെന്ന് തമിഴിലെ പ്രശസ്ത സംവിധായകൻ ചേരൻ. അടുത്തിടെ പുറത്തിറങ്ങിയ ‘നരിവേട്ട’യിൽ ചേരൻ പ്രധാന വേഷത്തിലെത്തിയിരുന്നു.  അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണ് നരിവേട്ട . ട്രൂ കോപ്പിക്ക് നൽകിയ അഭിമുഖത്തിലാണ് ചേരന്റെ പ്രതികരണം.

‘മലയാളത്തിൽ എല്ലാരും ഭയങ്കര രസമുള്ള നടന്മാരാണ്. എല്ലാവരും സ്കോർ ചെയ്യും. ഒരു ഫ്രെയിമിൽ 10 പേർ ഉണ്ടെങ്കിലും അവർ എല്ലാം സ്കോർ ചെയ്യും. ജഗതി ശ്രീകുമാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ ചോയ്‌സുകൾ

തന്നാൽ ഞാൻ ശ്രീനിവാസൻ എന്നാണ് പറയുക. അദ്ദേഹം ചെയുന്നത് പോലെ ആർക്കും സാധിക്കില്ല, മമ്മൂട്ടി സാർ ചെയ്യുന്ന സിനിമകൾ തമിഴിൽ റീ മേക്ക് ചെയ്യാം. അതിനുള്ള ആളുകൾ അവിടെ ഉണ്ട്.

എന്നാൽ ശ്രീനിവാസൻ സാർ ചെയ്യുന്ന ചിത്രം തമിഴിൽ റീ മേക്ക് ചെയ്യുമ്പോൾ അഭിനയിക്കാൻ അതിനു പറ്റിയ ആളില്ല. അത് ചെയ്യാൻ കഷ്ടമാണ്. അദ്ദേഹത്തിന്റെ പെർഫോമൻസ് അത്രയും ബാക്കിയും അഴകും യൂണിക്കും ആണ്. എനിക്ക് എല്ലാ അഭിനേതാക്കളെയും ഇഷ്ടമാണ് അതിൽ കേരളം തമിഴ് എന്ന വ്യതാസം ഇല്ല. ഹിന്ദിയിൽ എനിക്ക് അമിതാഭ് ബച്ചനെ ഒരുപാട് ഇഷ്ടമാണ്. ഇർഫാൻ ഖാനെ എനിക്ക് ഇഷ്ടമാണ്. അഭിനേതാക്കളുടെ പെർഫോമൻസ് ആണ് എനിക്ക് ഇഷ്ടം അതിൽ ഭാഷ നോക്കാറില്ല, കഴിവാണ് പ്രധാനം’ എന്നുമാണ് ചേരൻ പറയുന്നത്.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി