മലയാളത്തില്‍ സിനിമ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല, കാരണം 'അത്യാഗ്രഹം': മഹിമ നമ്പ്യാര്‍

പതിനഞ്ചാം വയസ്സില്‍ “കാര്യസ്ഥന്‍” എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാര്‍. പിന്നീട് തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ “മധുരരാജ”യിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി മഹിമ. ചിത്രത്തിനു ശേഷം മലയാളത്തില്‍ പുതിയൊരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് മഹിമ പറയുന്നത്. അതിനു കാരണം തന്റെ ഒരു അത്യാഗ്രഹമാണെന്ന് മഹിമ പറയുന്നു.

“മധുരരാജ കഴിഞ്ഞ് തമിഴിലിപ്പോള്‍ വിക്രം പ്രഭു, ജി.വി. പ്രകാശ്, ആര്യ എന്നിവരുടെ കൂടെ സിനിമകള്‍ ചെയ്തു. മലയാളത്തില്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വേറൊന്നുമല്ല, മറ്റു ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ അവിടെയുള്ളവര്‍ മലയാള സിനിമയ്ക്കു കൊടുക്കുന്ന ബഹുമാനം ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്. അത്രമാത്രം ആളുകള്‍ ശ്രദ്ധിക്കുന്നൊരു ബെസ്റ്റ് ഇന്‍ഡസ്ട്രയില്‍, ബെസ്റ്റ് റോളുകള്‍ മാത്രം ചെയ്താല്‍ മതിയെന്നൊരു അത്യാഗ്രഹം. എന്റെ സ്വന്തം ഭാഷയോടുള്ളൊരു സ്വാര്‍ഥത എന്നു വിളിച്ചാലും ഞാന്‍ സമ്മതിക്കും. കാരണം മലയാളം എനിക്കത്രയ്ക്ക് ഇഷ്ടമാണ്.”

Image may contain: 1 person, standing and outdoor

“സിനിമയാണ് എന്റെ ലോകം. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ഇനി എന്തായാലും ലാലേട്ടന്റെയൊപ്പം അഭിനയിക്കണം. അതുകഴിഞ്ഞ് രജനീകാന്ത്, അജിത്ത്, വിജയ് ദേവരകൊണ്ട, രണ്‍വീര്‍ സിങ്. പിന്നെ, മൈ ഫേവറിറ്റ് വിദ്യാബാലന്റെ കൂടെയും അഭിനയിക്കണം.” വനിതയുമായുള്ള അഭിമുഖത്തില്‍ മഹിമ നമ്പ്യാര്‍ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം