നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

സിനിമയില്‍ എത്തുന്ന എല്ലാവരോടും പേര് മാറ്റാന്‍ ആവശ്യപ്പെടാറുണ്ടെന്ന് നിവിന്‍ പോളി. ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ എന്ന ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ തന്നോട് പേര് മാറ്റാന്‍ പലരും ആവശ്യപ്പെട്ടിരുന്നു എന്നാണ് നിവിന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കാനാണ് തന്നോട് പലരും ആവശ്യപ്പെട്ടത് എന്നാണ് നിവിന്‍ പറയുന്നത്. സിനിമയില്‍ വന്ന കാലത്ത് തന്റെ പേര് മാറ്റാന്‍ ഒക്കെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല.

മലര്‍വാടി ആര്‍ട്സ് ക്ലബ് കഴിഞ്ഞ സമയത്താണ് തന്നോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടത്. പ്രകാശന്‍ എന്ന കഥാപാത്രത്തിന്റെ പേര് തന്നെ തിരഞ്ഞെടുക്കുന്നത് കരിയറില്‍ ഉയര്‍ച്ച ഉണ്ടാക്കുമെന്ന തരത്തിലാണ് പറഞ്ഞത്. കുറച്ച് നാള്‍ ആള്‍ക്കാര്‍ നിതിന്‍ മോളി എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്.

ഇപ്പോള്‍ അത് മാറി നിവിന്‍ പോളിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സിനിമയില്‍ വരുന്ന എല്ലാവരോടും പേര് മാറ്റാന്‍ വേണ്ടി പറയാറുണ്ട്. പേര് മാറ്റണം, അല്ലെങ്കില്‍ അക്ഷരം മാറ്റണം, രണ്ട് എന്‍ ഇടണം പേരില്‍ തുടങ്ങി ഓരോന്ന് പറയാറുണ്ട്. പക്ഷെ അത് നമ്മുടെ പാരന്റ്‌സ് നമുക്ക് ഇട്ട പേരല്ലേ.

അതാണ് അതിലെ ഏറ്റവും നല്ലകാര്യം. അത് മാറ്റേണ്ട കാര്യമൊന്നുമില്ല എന്നാണ് നിവിന്‍ പോളി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, നിവിന്റെ ‘മലയാളി ഫ്രം ഇന്ത്യ’ തിയേറ്ററില്‍ മികച്ച വിജയം നേടുകയാണ്. എന്നാല്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയ്‌ക്കെതിരെ കോപ്പിയടി വിവാദം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ