ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് തുറന്നുപറഞ്ഞ് നിത്യ മേനോൻ

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. സൂപ്പർതാര ചിത്രങ്ങളിലും മറ്റുമായി നടി ചെയ്ത കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സിനിമയിലാണ് നിത്യ മേനോൻ ഇപ്പോൾ സജീവമായിരിക്കുന്നത്. ധനുഷ്, വിജയ് സേതുപതി തുടങ്ങിയവർക്കൊപ്പമുളള നടിയുടെ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ നടന്ന ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ, ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ നഖങ്ങളിൽ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നിത്യ.

തിരുച്ചിത്രമ്പലം സിനിമയിലെ പ്രകടനത്തിനായിരുന്നു നടിക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരം ലഭിച്ചത്. ദേശീയ അവാർ‍ഡ് സ്വീകരിക്കുന്നതിന്റെ തലേദിവസം ഇഡ്ഡലി കടൈ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു നിത്യ. “സിനിമയുടെ ഭാ​ഗമായി ചാണക വറളിയുണ്ടാക്കാനും വെറും കൈ കൊണ്ട് അത് ഉരുട്ടാനും പഠിച്ചിരുന്നുവെന്ന് നടി പറയുന്നു. ചാണകം ഉപയോ​ഗിക്കുന്ന സീൻ ദേശീയ അവാർ‌‍ഡ് സ്വീകരിക്കാൻ പോകുന്നതിന്റെ തലേദിവസവും അഭിനയിച്ചിരുന്നു. അവാർഡ് സ്വീകരിക്കുന്ന സമയം നഖങ്ങൾക്കിടയിൽ ചാണകമുണ്ടായിരുന്നുവെന്നും”,നിത്യ മേനോൻ പറഞ്ഞു.

ധനുഷ് സംവിധാനവും നിർമാണവും നിർവഹിക്കുന്ന ‘ഇഡ്ഡലി കടൈ’യിൽ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർഥിപൻ, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴിൽ വിജയ് സേതുപതിയുടെ നായികയായി തലൈവൻ തലൈവി എന്ന ചിത്രവും നിത്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക