വിഷമങ്ങളില്‍ നിന്ന് ജൂഹി അതിജീവിച്ച് വരുകയാണ്, പാറുക്കുട്ടിയൊക്കെ ഭയങ്കരമായ ഡയലോഗുകള്‍ പറയുന്നുണ്ട്: നിഷ സാരംഗ്

മിനിസ്‌ക്രീന്‍ പ്രക്ഷകരുടെ പ്രിയ പരന്പരയായ ഉപ്പും മുളകും ‘എരിവും പുളിയും’ എന്ന പേരില്‍ തിരിച്ചെത്തുകയാണ്. അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും തിരികെ കയറുകയാണ് നടി ജൂഹി രുസ്തഗി. വേദനയില്‍ നിന്നും ജൂഹി അതിജീവിച്ച് വരികയാണ് എന്നാണ് നടി നിഷ സാരംഗ് പറയുന്നത്.

ജൂഹിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ നിരവധി കമന്റുകള്‍ എത്തിയിരുന്നതായും നിഷ പറയുന്നു. തങ്ങളുടെ ലുക്കിലെ വ്യത്യസ്തത എല്ലാവര്‍ക്കും കൗതുകമാണ്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരുകയാണ്. എല്ലാവരുടെയും കൂടെയാകുമ്പോള്‍ മനസ്സിന് ആശ്വാസം കിട്ടുമല്ലോ. അമ്മയെക്കുറിച്ച് എപ്പോഴും പറയുമെങ്കിലും വന്നതിനെക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നിഷ പറയുന്നത്.

എരിവും പുളിയും എന്ന പരന്പരയെ കുറിച്ചും നിഷ വ്യക്തമാക്കി. പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ തന്നെയാണ് തങ്ങള്‍. മറ്റൊരു രീതിയിലാകും അവതരണം. ഉപ്പും മുളകും നിര്‍ത്തിയിട്ട് പതിനൊന്ന് മാസമായി. ഒരു ഇടവേളയ്ക്ക് ശേഷം കാണുകയാണെങ്കിലും എല്ലാവരും പഴയപോലെ ത്തന്നെയാണ്. സ്‌നേഹം കൂടിയിട്ടേയുള്ളൂ. കുറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷം ഒന്നിച്ചുണ്ടായിരുന്നതല്ലെ.

കുട്ടികള്‍ക്കെല്ലാം താന്‍ അമ്മയെ പോലെയാണ്. അവരെ കാണാതിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്. പാറുക്കുട്ടിയൊക്കെ പുതിയ പരമ്പരയില്‍ ധാരാളം സംസാരിക്കുന്നുണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ പറയും. അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. കുറേയധികം സര്‍പ്രൈസുകളുണ്ടാകും എന്നും നിഷ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക