ഏഴു വര്‍ഷം മുമ്പ് പറഞ്ഞ അതേ യെസ് ഞാന്‍ അന്നും പറഞ്ഞു.. ലോക്ഡൗണിലും കാണാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല; പ്രണയത്തെ കുറിച്ച് നിക്കി ഗല്‍റാണി

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നടി നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിസെട്ടിയും വിവാഹിതരായത്. മാര്‍ച്ച് 24ന് ആയിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ പ്രണയ കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി നിക്കി ഗല്‍റാണി ഇപ്പോള്‍. ഷൂട്ടിംഗ് തിരക്ക് ആണെങ്കിലും തങ്ങള്‍ കാണാതിരുന്നിട്ടില്ല എന്നാണ് നിക്കി പറയുന്നത്.

സിനിമകളുടെ തിരക്കിനിടയിലാണ് തങ്ങളുടെ പ്രണയം വളര്‍ന്നത്. ചില സിനിമകളില്‍ തങ്ങള്‍ തന്നെയാകും നായികാനായകന്മാര്‍. അങ്ങനെയല്ലെങ്കിലും പരസ്പരം കാണാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം തങ്ങള്‍ താമസിക്കുന്നത് ഒരേ അപാര്‍ട്‌മെന്റിലാണ്, താന്‍ എട്ടാം നിലയിലും ആദി പതിനാറാം നിലയിലും.

രണ്ടുപേരുടെയും കുടുംബവും കൂടെയുണ്ട്. സത്യം പറഞ്ഞാല്‍ ലോക്ഡൗണ്‍ കാലത്തു പോലും പരസ്പരം കാണാതിരുന്നുള്ള വിരഹം ഉണ്ടായിട്ടില്ല. വിവാഹത്തലേന്ന് ഹല്‍ദി ചടങ്ങുകള്‍ക്ക് പുറമേ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയുള്ള മെഹന്ദി ആഘോഷവും ഉണ്ടായിരുന്നു. പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്നതിനിടെ ഒരു നിമിഷം വേദി നിശബ്ദമായി.

നോക്കുമ്പോള്‍ അതാ സ്റ്റേജിനു നടുവില്‍ ആദി. തന്നെ അരികിലേക്ക് വിളിച്ച് കൈപിടിച്ച് ചേര്‍ത്തു നിര്‍ത്തി. പിന്നെ, മുന്നില്‍ മുട്ടുകുത്തിയിരുന്ന് ഒരു ചോദ്യം, ‘വില്‍ യൂ മാരി മീ…’ ഏഴുവര്‍ഷം മുമ്പ് ‘യെസ്’ എന്നു പറഞ്ഞ അതേ സന്തോഷത്തോടെ താന്‍ മറുപടി നല്‍കി എന്നാണ് ഒരു അഭിമുഖത്തില്‍ നിക്കി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക