'എന്നെ ഒരുപാട് പേര്‍ ചീത്ത പറഞ്ഞു, ഒടുവില്‍ പ്രാങ്ക് വീഡിയോയ്ക്ക് വിശദീകരണവുമായി നസീര്‍ സംക്രാന്തി

നടനും മിനിസ്‌ക്രീന്‍ താരവുമായ നസീര്‍ സംക്രാന്തിയുടെ അഭിമുഖത്തിനായി വന്ന അവതാരകയോട് നടന്‍ ദേഷ്യപ്പെടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. നസീര്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീര്‍ സംക്രാന്തി.

പ്രാങ്ക് വീഡിയോ വൈറലായപ്പോള്‍ നിരവധി പേര്‍ നസീര്‍ സംക്രാന്തിയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

‘ഞാന്‍ നിന്നെ വഴക്ക് പറഞ്ഞുവെന്ന് പറഞ്ഞ് എന്റെ ഉമ്മ എന്റെ വീട്ടില്‍ നിന്നും അനിയന്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായൊരു എപ്പിസോഡ് ആയിരുന്നു. ഞാന്‍ എല്ലാവരോടും നല്ല രീതിക്ക് പെരുമാറുന്ന ഒരാളാണ്. പക്ഷേ ‘ഇത് എനിക്ക് ഭയങ്കര ഫീല്‍ ചെയ്തു. എന്നെ ഒരുപാട് പേര്‍ ചീത്ത പറഞ്ഞു. ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊക്കെ ചെയ്യുമോ.

ഒരാള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ മനസ് അറിഞ്ഞാണ് നമ്മള്‍ കൊടുക്കുന്നത്.ഒരുപാട് പേര്‍ ഫീഡ്ബാക്ക് തന്നതുകൊണ്ടാണ് ഇതേ കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്. ഒരാള്‍ കോഴിക്കോട് നിന്ന് വരുന്നുണ്ടെന്നും അവള്‍ക്ക് ഫുഡ് ഉണ്ടാക്കണമെന്നും ഞാന്‍ ഭാര്യയോട് പറഞ്ഞ് വെച്ചിരുന്നു. എന്റെ വീട്ടില്‍ വരുന്നവരെല്ലാം നല്ല ഭക്ഷണം കഴിച്ച് വീണ്ടും എന്റെ വീട്ടില്‍ വരുണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍’.

‘ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ ഞാന്‍ ചിരിക്കുന്നില്ലെന്നും പരാതി കേള്‍ക്കാറുണ്ട്. എനിക്ക് ചിരി വരുമ്പോള്‍ ഞാന്‍ ചിരിക്കാറുണ്ട്. മനപൂര്‍വം ചിരിക്കാത്തതല്ല. പതിനാറാം വയസില്‍ സ്റ്റേജില്‍ കയറി തുടങ്ങിയ ആളാണ് ഞാന്‍. നസീര്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി