എന്താണ് ഇങ്ങനെയെന്ന് ചിന്തിച്ചു പോകും: ഓഡിയോ ലോഞ്ചുകള്‍ക്ക് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയന്‍താര

ഓഡിയോ ലോഞ്ചുകള്‍ക്ക് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നയന്‍താര. തന്റെ പുതിയ സിനിമ കണക്ടിന്റെ ഭാഗമായി നടി നല്‍കിയ പുതിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട്. സിനിമയിലേക്ക് വന്ന തുടക്കകാലത്ത് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായുള്ള സിനിമകള്‍ ഉണ്ടായിരുന്നില്ല.’

‘സിനിമയില്‍ മാത്രമല്ല സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷന് പോയാലും ഹീറോയിനെ സൈഡില്‍ എവിടെയെങ്കിലും ഒതുക്കി നിര്‍ത്തും ഒരു തരത്തിലുള്ള ഇംപോര്‍ട്ടന്‍സും നല്‍കാറുണ്ടായിരുന്നില്ല. എന്താണ് ഇങ്ങനൊരു രീതിയെന്ന് അന്ന് ഞാന്‍ ചിന്തിച്ചിരുന്നു.’

അതുകൊണ്ട് തന്നെയാണ് അത്തരം പരിപാടികള്‍ കുറയൊക്കെ ഞാന്‍ ആ സമയത്ത് ഒഴിവാക്കിയത്. സ്ത്രീകള്‍ക്ക് പ്രാധാന്യം വേണമെന്ന് ഞാന്‍ അന്നേ ചിന്തിച്ചിരുന്നു. ഇപ്പോള്‍ ഒട്ടനവധി പേര്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായ സിനിമകള്‍ ചെയ്യാന്‍ തയ്യാറായി വരുന്നുണ്ട്.’

‘ഞാന്‍ എന്നെ കുറിച്ച് വരുന്ന എല്ലാ കാര്യങ്ങളും കാണാറുണ്ട്. പക്ഷെ അതൊന്നും മനസിലേക്ക് എടുക്കാറില്ലെന്ന് മാത്രം. ലവ് എന്ന് ഞാന്‍ കരുതുന്നതെല്ലാം വിക്കിയാണ്. വിക്കി ജീവിതത്തിലേക്ക് വന്ന ശേഷം ഇനി ഒന്നിനെ കുറിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ലെന്നും എന്ത് പ്രശ്‌നം വന്നാലും വിക്കി എനിക്കൊപ്പം ഉണ്ടാകുമെന്നും എനിക്ക് അറിയാം. അതിനാല്‍ തന്നെ ലൈഫ് സെറ്റിലായപോലെ ഒരു തോന്നലാണ്.’ നയന്‍താര കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക