നല്ല പ്രതിഫലം ലഭിച്ചത് കൊണ്ടുമാത്രമാണ് ആ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചത്: നവാസുദ്ദീൻ സിദ്ദിഖി

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ദിഖി. ബ്ലാക്ക് ഫ്രൈഡേ, കഹാനി, ഗ്യാങ്ങ്സ് ഓഫ് വസേപ്പൂർ, രമൺ രാഘവ് 2.0, ലഞ്ച്ബോക്സ്, ഫോട്ടോഗ്രാഫ്, തലാഷ്, പത്താങ്ങ്, സേക്രഡ് ഗെയിംസ് (വെബ് സീരീസ്) തുടങ്ങീ മികച്ച സിനിമകളിലൂടെ ഗംഭീര പ്രകടനമാണ് നവാസുദ്ദീൻ സിദ്ദിഖി കാഴ്ച വെച്ചത്.

രണ്ട് തെന്നിന്ത്യൻ സിനിമകളിലും നവാസുദ്ദീൻ സിദ്ദിഖി വേഷമിട്ടിട്ടുണ്ട്. കാർത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’യിൽ രജനികാന്തിന്റെ വില്ലനായാണ് താരം എത്തിയത്. കൂടാതെ തെലുങ്ക് ചിത്രം സൈന്ധവത്തിലും താരം എത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ടാണ് താൻ ഈ രണ്ട് സിനിമകളിലും അഭിനയിച്ചത് എന്നാണ് നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്.

“രമണ്‍ രാഘവ് പോലെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്‍റെ വികാരങ്ങള്‍ എന്‍റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അതിലെനിക്ക് ഉറപ്പ് പോരാ. മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ടാണ് ആ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചത്

കാണികളെ പറ്റിക്കലാണ് ശരിക്കും അത്. അവര്‍ക്ക് അത് മനസിലാവണമെന്നില്ല. പക്ഷേ എനിക്ക് അതറിയാം. ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത് പോലെയാണ് ഞാന്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത്. പരസ്യത്തിലെ ഉത്പന്നത്തോട് ഒരുതരം വൈകാരിക അടുപ്പവും എനിക്ക് ഉണ്ടാവില്ല. പണം കിട്ടുമെന്ന് മാത്രം.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക