അഭിനയമാണ് പ്രധാനം, സിനിമയില്‍ അഭിനയിക്കുന്നതല്ല, അത് ഞാന്‍ തെരുവിലോ ബസിലോ ചെയ്യും: നവാസുദ്ദീൻ സിദ്ദിഖി

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് നവാസുദ്ദീൻ സിദ്ദിഖി. അനുരാഗ് കശ്യപിന്റെ ഗ്യാങ്ങ്സ് ഓഫ് വസേപുർ, രാമൻ രാഘവ് 2.0, റിതേഷ് ബത്രയുടെ ഫോട്ടോഗ്രാഫ്, ലഞ്ച് ബോക്സ്, നന്ദിത ദാസിന്റെ മൻഡോ, ഫിറാഖ് തുടങ്ങീ സിനിമകളിലൂടെ മികച്ച പ്രകടനമാണ് നവാസുദ്ദീൻ സിദ്ദിഖി കാഴ്ചവെച്ചത്. സേക്രഡ് ഗെയിംസ് എന്ന സീരീസിൽ ഗണേഷ് ഗൈതൊണ്ടേ എന്ന കേന്ദ്ര കഥാപാത്രമായും നവാസുദ്ദീൻ സിദ്ദിഖി എന്ന നടൻ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കുറവുകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. സംസാരിക്കുമ്പോൾ വിക്കുള്ളത് കൊണ്ടും കാര്യങ്ങൾ പതുക്കെ ചെയ്യുന്ന ഒരു ട്യൂബ് ലൈറ്റ് ആയിരുന്നതുകൊണ്ടും താനൊരു പ്രശസ്ത നടനാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്.

“കാര്യങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കും. ദേഷ്യം വരുമ്പോള്‍ വിക്കും വരും. 2005–2006 സമയത്താണ് അത് അവസാനിച്ചത്. ഒരു അരക്ഷിത ബോധമുള്ളതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ തുടങ്ങിയപ്പോള്‍ വിക്കും പോയി.” എന്ന് പറഞ്ഞ നവാസുദ്ദീൻ സിദ്ദിഖി, ഭാവിയിൽ സിനിമയില്ലാത്ത അവസ്ഥ വന്നാൽ അവസരം ചോദിക്കാനുള്ള ധൈര്യം തനിക്കില്ലെന്നും പറയുന്നു.

“എനിക്ക് ജോലി തരുമോ എന്ന് ഞാന്‍ ചോദിക്കില്ല. വേണമെങ്കില്‍ വീടും ഷൂവും എല്ലാം വില്‍ക്കും. എന്നിട്ട് സ്വന്തമായി സിനിമ ചെയ്യും. അതില്‍ ആത്മവിശ്വാസമുണ്ട്. അഭിനയമാണ് പ്രധാനം, സിനിമയില്‍ അഭിനയിക്കുന്നതല്ല. അത് ഞാന്‍ തെരുവിലോ ബസിലോ ചെയ്യും.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈയിടെനവാസുദ്ദീൻ സിദ്ദിഖി പറഞ്ഞത്.

‘ബോലെ ചുഡിയാൻ’, ‘നൂറാനി ചെഹ്ര’ എന്നീ ചിത്രങ്ങളാണ് നവാസുദ്ദീൻ സിദ്ദിഖിയുടേതായി ഇനി പുറത്തുവരാനുള്ളത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക