ഒടുവില്‍ ഞാന്‍ കരഞ്ഞു പോയി, ആദ്യം കണ്ടപ്പോള്‍ തന്നെ കെ.പി.എ.സി ലളിത റാഗ് ചെയ്തു കരയിപ്പിച്ചു..: നവ്യ നായര്‍

തന്നെ ആദ്യം കണ്ടപ്പോഴെ കെപിഎസി ലളിത തന്നെ റാഗ് ചെയ്തിരുന്നതായി നവ്യ നായര്‍. 2003ല്‍ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലാണ് നവ്യ കെപിഎസി ലളിതയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത്. അന്ന് തന്നെ കളിയാക്കിയതായാണ് നവ്യ പറയുന്നത്.

അമ്മക്കിളിക്കൂട് സെറ്റില്‍ വെച്ചാണ് കെപിഎസി ലളിതാന്റിയെ ആദ്യമായി കാണുന്നത്. വെള്ളിത്തിരയും നന്ദനവും ചെയ്ത ശേഷമാണ് അമ്മക്കിളിക്കൂട് ചെയ്യുന്നത്. അപ്പോള്‍ പൊന്നമ്മാന്റിയും സുകുമാരിയമ്മയുമായി താന്‍ നല്ല കമ്പനിയിലാണ്.

പൊന്നമ്മാന്റിയെ പൊന്നൂസേയെന്നും സുകുമാരിയമ്മയെ സുകു എന്നുമാണ് താന്‍ വിളിക്കുന്നത്. സെറ്റില്‍ ഇവരെ കണ്ടപ്പോഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അപ്പോള്‍ അവിടെ അരികിലായി ലളിതാന്റിയും ഇരിപ്പുണ്ട്. ആദ്യമായി കാണുകയാണ്.

തന്നെ ആദ്യ കാഴ്ചയില്‍ തന്നെ കരയിച്ചിട്ടുണ്ട്. കണ്ടപ്പോഴേ തന്നോട് ‘ഇന്ന് കുളിച്ചില്ലേ’ എന്ന് ചോദിച്ചു. പക്ഷേ താന്‍ കുളിച്ചിരുന്നു. ‘ഇല്ല, നീ കുളിച്ചിട്ടില്ല, കള്ളം പറയുകയാണ്’ എന്ന് പറഞ്ഞു. ആദ്യമായി കണ്ടപ്പോള്‍ റാഗ് ചെയ്യുന്നത് പോലെ ചുമ്മാ തമാശയ്ക്ക് ചെയ്തതാണ്.

ഒടുവില്‍ താന്‍ കരഞ്ഞു പോയി. അപ്പോള്‍ ‘അയ്യോ ഇത്രയേ ഉള്ളോ നീ’ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ലളിതാന്റി. അന്ന് മുതല്‍ തങ്ങള്‍ നല്ല കൂട്ടുകാരായി എന്നാണ് നവ്യ പറയുന്നത്. ഫെബ്രുവരി 22ന് ആണ് കെപിഎസി ലളിതയുടെ വിയോഗം.

പത്തു വര്‍ഷത്തിന് ശേഷം നവ്യ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന ഒരുത്തീ ചിത്രത്തിലും കെപിഎസി ലളിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ നവ്യ നായരുടെ അമ്മയുടെ വേഷത്തിലാണ് കെപിഎസി ലളിത വേഷമിട്ടത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക