കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

തെലുങ്ക് സിനിമയിലെ അതുല്യ പ്രതിഭകളില്‍ ഒരാളായിരുന്നു അക്കിനേനി നാഗേശ്വര റാവു. എഎന്‍ആര്‍ എന്നറിയപ്പെടുന്ന താരത്തെ കുറിച്ച് മകനും നടനുമായ നാഗാര്‍ജുന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌ത്രൈണതയുടെ പേരില്‍ കടുത്ത പരിഹാസം നേരിട്ട എഎന്‍ആര്‍ ആത്മഹത്യ ശ്രമിച്ചിരുന്നു എന്നാണ് നാഗാര്‍ജുന പറയുന്നത്.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ സംവാദത്തിനിടയിലാണ് നാഗാര്‍ജുന സംസാരിച്ചത്. കര്‍ഷക കുടുംബത്തിലാണ് അച്ഛന്‍ ജനിച്ചത്. പെണ്‍കുട്ടി വേണം എന്ന് ആഗ്രഹിച്ച മുത്തശ്ശി അച്ഛനെ പെണ്‍കുഞ്ഞിനെ പോലെയാണ് ഒരുക്കിയത്. സ്‌ത്രൈണതയുടെ പേരില്‍ കടുത്ത പരിഹാസമാണ് അച്ഛന്‍ നേരിട്ടത്.

അക്കാലത്ത് സ്ത്രീകള്‍ക്ക് നാടകത്തില്‍ അഭിനയിക്കാന്‍ വിലക്കുണ്ടായിരുന്നു. 15-ാമത്തെ വയസിലാണ് അച്ഛന്‍ സ്ത്രീ വേഷം ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് അച്ഛന്‍ സ്ഥിരം നായികയായി മാറി. ഇതോടെ അച്ഛന്റെ രൂപഭാവങ്ങളില്‍ സ്ത്രീയുടെ സ്വാധീനം കൂടുതല്‍ പ്രകടമായി.

പിന്നീട് അതിന്റെ പേരില്‍ കടുത്ത പരിഹാസമാണ് അദ്ദേഹം നേരിട്ടത്. നിരാശനായ അദ്ദേഹം മറീന ബീച്ചിലെ കടലില്‍ ചാടി. മരണം സ്വയം തിരഞ്ഞെടുക്കുന്നത് തെറ്റാണെന്ന് തോന്നിയ അച്ഛന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പീന്നീട് അച്ഛന്റെ ജീവിതം മാറ്റിമറിച്ചതും ഇതേ രൂപമാണ്.

ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പ്രശസ്ത നിര്‍മ്മാതാവ് ഘണ്ടശാല ബലരാമയ്യ അച്ഛനെ കണ്ടു. അച്ഛന്റെ നടത്തം കണ്ട അദ്ദേഹം അച്ഛനോട് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ചു. അച്ഛന്റെ കണ്ണും മൂക്കും കാണാന്‍ നല്ല ഭംഗിയുണ്ടെന്നും പറഞ്ഞു. പിന്നീട് അച്ഛന്റെ വളര്‍ച്ച ലോകം കണ്ടതാണ് എന്നാണ് നാഗാര്‍ജുന പറയുന്നത്.

Latest Stories

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്

കൊച്ചിയില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറക്കുന്നു; ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള തിയതി കുറിക്കപ്പെട്ടു, സൂപ്പർ താരം ടീമിൽ ഇടം നേടാൻ സാധ്യതയില്ല

ചരിത്രമെഴുതി താരസംഘടന; ശ്വേത മേനോൻ AMMA പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

"എന്നെ ടീമിൽനിന്നും ഒഴിവാക്കിയത് ധോണി"; ഗാരി കിർസ്റ്റന്റെ സംഭാഷണം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

ധർമസ്ഥലയിൽ കുഴിച്ചിട്ടവരുടെ കൂട്ടത്തിൽ മലയാളി യുവതിയും; വീണ്ടും വെളിപ്പെടുത്തൽ നടത്തി മുൻ ശുചീകരണതൊഴിലാളി

'ഇടവേളകളില്ലാതെ പ്രകടനം നടത്തുക എന്നത് ബുദ്ധിമുട്ടാണ്'; ബുംറയുടെ ജോലിഭാര തന്ത്രത്തെ ന്യായീകരിച്ച് ഭുവനേശ്വർ കുമാർ

'ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍'; പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ

“ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി”; ഏകദിനത്തിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് വെളിപ്പെടുത്തി സെവാഗ്

'ആരും 'അമ്മ' വിട്ടുപോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവയ്ക്കും'; വോട്ട് രേഖപ്പെടുത്തി മോഹൻലാൽ