എനിക്ക് അടിവസ്ത്രത്തിന്റെ ആവശ്യമൊന്നും ഇല്ലെന്നാണ് അമ്മ കരുതിയിരുന്നത്: ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. 2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ബോളിവുഡിൽ നിറഞ്ഞുനിൽക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.

ഇപ്പോഴിതാ കുട്ടികാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജാൻവി. അമ്മ ശ്രീദേവിയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നള പിന്തുണ നൽകിയിരുന്നുവെന്നും താൻ ഉണ്ടായപ്പോൾ കരിയർ ഉപേക്ഷിച്ചിരുന്നു എന്നും താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി അമ്മയെക്കുറിച്ചുള്ള ഓർമകളെ കുറിച്ച് സംസാരിച്ചത്.

ആദ്യമായി അടിവസ്ത്രങ്ങള്‍ അമ്മയാണോ അച്ഛനാണോ വാങ്ങി നല്‍കിയതെന്ന ചോദ്യത്തിനാണ് ജാൻവി മറുപടി നൽകിയത്. ‘അമ്മയാണ് അത് ചെയ്തത്. ഒരുപാട് കാലം ഞങ്ങൾ വളര്‍ന്നുവെന്ന് അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ ഒരു കൊച്ചുകുട്ടിയാണ്. അവൾക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല എന്നായിരുന്നു അമ്മ പറഞ്ഞത്. പക്ഷെ എന്റെ മനസ്സിൽ അത് വേണമെന്നാണ് തോന്നുന്നത് എന്ന് ഞാന്‍ അമ്മയോട് പറയും എന്ന് ജാന്‍വി പറയുന്നു.

ഇതേ അഭിമുഖത്തിൽ അമ്മയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും ജാന്‍വി പറയുന്നുണ്ട്. താൻ ജനിച്ചതിന് ശേഷം അമ്മ കരിയർ ഉപേക്ഷിച്ചുവെനും ജാൻവി വെളിപ്പെടുത്തി. എന്നാൽ ഞങ്ങൾ വലുതായപ്പോൾ ജോലിയിലേക്ക് മടങ്ങാൻ അച്ഛൻ അമ്മയെ പ്രോത്സാഹിപ്പിച്ചു എന്നും താരം പറഞ്ഞു.

‘ഞാൻ ഉണ്ടായപ്പോൾ അമ്മ കരിയർ ഉപേക്ഷിച്ചു. ഒരുപാട് കാലം ജോലി ചെയ്തു ഇനി ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. എന്നാൽ അമ്മയോട് ജോലിയിൽ സന്തോഷം കണ്ടെത്താനും കുട്ടികൾ ഇപ്പോൾ വളർന്നു അവരെ ഞാൻ നോക്കിക്കോളാം എന്നും അച്ഛൻ പറഞ്ഞു. ഞാൻ അവരെ നോക്കാം. സ്കൂളിൽ ഞാൻ അവരുടെ കൂടെ നിൽക്കാം. വെക്കേഷൻ ഒക്കെ ഞാൻ നോക്കിക്കോളാം. നിനക്ക് ഈ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യൂ. ഞങ്ങൾ എല്ലാവരും കൂടെ വരും എന്നാണ് അച്ഛൻ പറഞ്ഞത് എന്ന് ജാന്വി പറയുന്നു.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ