എനിക്ക് അടിവസ്ത്രത്തിന്റെ ആവശ്യമൊന്നും ഇല്ലെന്നാണ് അമ്മ കരുതിയിരുന്നത്: ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. 2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ബോളിവുഡിൽ നിറഞ്ഞുനിൽക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.

ഇപ്പോഴിതാ കുട്ടികാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജാൻവി. അമ്മ ശ്രീദേവിയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നള പിന്തുണ നൽകിയിരുന്നുവെന്നും താൻ ഉണ്ടായപ്പോൾ കരിയർ ഉപേക്ഷിച്ചിരുന്നു എന്നും താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി അമ്മയെക്കുറിച്ചുള്ള ഓർമകളെ കുറിച്ച് സംസാരിച്ചത്.

ആദ്യമായി അടിവസ്ത്രങ്ങള്‍ അമ്മയാണോ അച്ഛനാണോ വാങ്ങി നല്‍കിയതെന്ന ചോദ്യത്തിനാണ് ജാൻവി മറുപടി നൽകിയത്. ‘അമ്മയാണ് അത് ചെയ്തത്. ഒരുപാട് കാലം ഞങ്ങൾ വളര്‍ന്നുവെന്ന് അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ ഒരു കൊച്ചുകുട്ടിയാണ്. അവൾക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല എന്നായിരുന്നു അമ്മ പറഞ്ഞത്. പക്ഷെ എന്റെ മനസ്സിൽ അത് വേണമെന്നാണ് തോന്നുന്നത് എന്ന് ഞാന്‍ അമ്മയോട് പറയും എന്ന് ജാന്‍വി പറയുന്നു.

ഇതേ അഭിമുഖത്തിൽ അമ്മയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും ജാന്‍വി പറയുന്നുണ്ട്. താൻ ജനിച്ചതിന് ശേഷം അമ്മ കരിയർ ഉപേക്ഷിച്ചുവെനും ജാൻവി വെളിപ്പെടുത്തി. എന്നാൽ ഞങ്ങൾ വലുതായപ്പോൾ ജോലിയിലേക്ക് മടങ്ങാൻ അച്ഛൻ അമ്മയെ പ്രോത്സാഹിപ്പിച്ചു എന്നും താരം പറഞ്ഞു.

‘ഞാൻ ഉണ്ടായപ്പോൾ അമ്മ കരിയർ ഉപേക്ഷിച്ചു. ഒരുപാട് കാലം ജോലി ചെയ്തു ഇനി ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. എന്നാൽ അമ്മയോട് ജോലിയിൽ സന്തോഷം കണ്ടെത്താനും കുട്ടികൾ ഇപ്പോൾ വളർന്നു അവരെ ഞാൻ നോക്കിക്കോളാം എന്നും അച്ഛൻ പറഞ്ഞു. ഞാൻ അവരെ നോക്കാം. സ്കൂളിൽ ഞാൻ അവരുടെ കൂടെ നിൽക്കാം. വെക്കേഷൻ ഒക്കെ ഞാൻ നോക്കിക്കോളാം. നിനക്ക് ഈ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യൂ. ഞങ്ങൾ എല്ലാവരും കൂടെ വരും എന്നാണ് അച്ഛൻ പറഞ്ഞത് എന്ന് ജാന്വി പറയുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി