ഞാന്‍ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു, വഴിയരികില്‍ കരഞ്ഞപ്പോള്‍ പൊലീസും പിടിച്ചു: അനുമോള്‍

അകം, ഇവന്‍ മേഘരൂപന്‍, ചായില്യം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് അനുമോള്‍. ഇപ്പോഴിതാ തന്റെ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി കാന്‍ചാനല്‍മീഡിയയോടാണ് നടിയുടെ പ്രതികരണം.

താന്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണെന്നും അതിനാല്‍ തന്നെ വീട്ടിലിരിക്കാന്‍ സമയം കിട്ടാറില്ലെന്നും അനു പറയുന്നു. വീട്ടില്‍ ഒരു രണ്ട് ദിവസം ഇരുന്ന് കഴിഞ്ഞാല്‍ ഞാന്‍ ഭയങ്കര ഡാര്‍ക്ക് ആവും. പിന്നെ ആലോചിച്ച് കാട് കയറി ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കളയും. ഇപ്പോള്‍ ഭയങ്കര ആക്ടീവ് ആണ്. പണ്ടൊക്കെ കഴിഞ്ഞ കാലം ആലോചിക്കുക, നമ്മള്‍ ചെയ്ത അബദ്ധങ്ങള്‍ ആലോചിക്കുമായിരുന്നു’

‘ഞാന്‍ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു. കാറിലിരുന്ന് കരഞ്ഞാല്‍ ആരും കാണില്ലല്ലോ. ഞാനൊരു തവണ കരഞ്ഞോണ്ടിരിക്കുമ്പോള്‍ പൊലീസ് വന്ന് ചോദിച്ചിട്ടുണ്ട്. എന്താ ഇവിടെ വണ്ടിയിട്ടിരിക്കുന്നത്, എന്താ കരയുന്നത് എന്നൊക്കെ. വേഗം വീട്ടില്‍ പോ എന്ന് പറഞ്ഞ് എന്നെ ഓടിച്ചു’

‘കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. വേണ്ടാന്ന് വെച്ചെന്ന് പറയാന്‍ പറ്റില്ല. രണ്ട് റിലേഷന്‍ഷിപ്പ് ട്രൈ ചെയ്തിട്ടുണ്ട്. അതൊന്നും വര്‍ക്ക് ആയില്ല. മുന്‍പുള്ള റിലേഷന്‍ഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നു. കല്യാണമൊക്കെ സംസാരിച്ചിരുന്നു വീട്ടില്‍. എന്നിട്ടും അത് വേണ്ടെന്ന് വെച്ചതാണ്. എനിക്കത് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ട്,’ അനുമോള്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക