എന്റെ മക്കള്‍ മലയാളികളാണോ തെലുങ്കരാണോ എന്നൊരു സംശയമുണ്ടായിരുന്നു, ആ സംഭവത്തിന് ശേഷം കാര്യം മനസിലായി: മുകേഷ്

സിനിമാ ലൊക്കേഷനുകളിലെയും തന്റെ ജീവിതത്തിലെയും പല സംഭവങ്ങളും മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ആദ്യ ഭാര്യ സരിതയില്‍ പിറന്ന മക്കളുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവമാണ് മുകേഷ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ മക്കള്‍ മലയാളികളാണോ അതോ തെലുങ്കരാണോ എന്നതില്‍ സംശയമുണ്ടായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

എനിക്ക് രണ്ട് മക്കളാണ്, ശ്രാവണ്‍ മുകേഷ്, തേജസ് മുകേഷ്. രണ്ട് പേര്‍ക്കും അന്ന് ചെറിയ പ്രായമാണ്. ഞങ്ങള്‍ കോഴിക്കോട് ഒരു ട്രിപ്പ് പോയി. ഞാന്‍ കാര്‍ ഓടിക്കുന്നു. കൂടെ ഇവര്‍ രണ്ട് പേരും.  വേറെ ആരുമില്ല. ഇവരില്‍ മലയാളി ബ്ലഡ് ആണോ അതോ സരിതയുടെ തെലുങ്ക് ബ്ലഡ് ആണോ എന്നൊരു സംശയം തമാശരൂപത്തില്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

ഞാനൊരു ചാന്‍സ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഇവരുടെ ഈ സ്വഭാവം മലയാളിയുടേതാണോ എന്നൊക്കെ നോക്കി. ഒരു സ്ഥലത്തെത്തിയപ്പോള്‍ ഇളയവന്‍ തേജസ് എന്നോട് പറഞ്ഞു, എനിക്ക് ദാഹിക്കുന്നു എന്തെങ്കിലും വേണമെന്ന്. പെപ്‌സിയും കൊക്കകോളയുമാണ് ഇവരുടെ മെയിന്‍ ഐറ്റം.

അവര്‍ പെപ്‌സി കഴിച്ചു. ഏകദേശം എറണാകുളത്തിന് അടുത്തെത്തിയപ്പോള്‍ തേജസ് പറഞ്ഞു അച്ഛാ കലക്കിയെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പെപ്‌സിക്കൊപ്പം ഒരു കൂപ്പണുണ്ട്. അതെ കൊടുത്താല്‍ ഒരു പെപ്‌സി കൂടി കിട്ടും. തിരിച്ചു പോയി അത് വാങ്ങണമെന്ന് മക്കള്‍.

തിരിച്ചു പോവുന്ന ദൂരം, ഡീസല്‍ ചെലവ്, അതിനെടുക്കുന്ന സമയം ഇതൊന്നും പറഞ്ഞ് കൊടുത്തിട്ടും അവര്‍ക്കതൊന്നുമറിയേണ്ട. ഞങ്ങള്‍ക്ക് കിട്ടിയ സമ്മാനം അത് ഞങ്ങള്‍ക്ക് വേണമെന്ന്. എനിക്ക് ദേഷ്യവും വിഷമവും സങ്കടവുമൊക്കെ വരേണ്ട സാഹചര്യത്തില്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്. രണ്ട് പേരും മലയാളികളാണ് എന്നതിനാലാണ് ഞാന്‍ ചിരിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക