ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി മൃണാള്‍ ഠാക്കൂര്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് റെമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ട് അല്ലെന്ന് താരം തുറന്നു പറഞ്ഞത്.

”മാതാപിതാക്കള്‍ക്ക് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് ഇഷ്ടമല്ല. അതുകൊണ്ട് അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ഭയമാണ്. ഒരു സിനിമയില്‍ അഭിനയിക്കില്ലെന്ന് പറയേണ്ടിയും വന്നു. പക്ഷെ എത്രകാലം എനിക്ക് അങ്ങനെ പറയാന്‍ സാധിക്കും. ഒടുവില്‍ കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ ഞാന്‍ തീരുമാനിച്ചു.”

”ചുംബനരംഗം ഉണ്ടെന്ന് കരുതി ഒരു സിനിമ ഉപേക്ഷിക്കാനാകില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അഭിനേതാവ് ചെയ്യേണ്ടതുണ്ട്. നമുക്ക് അതു കംഫര്‍ട്ട് അല്ലെങ്കില്‍ അതു പറയാം, അതിനെ കുറിച്ച് സംസാരിക്കാം, പക്ഷെ എനിക്ക് ആ കാരണം കൊണ്ട് സിനിമ തന്നെ നഷ്ടപ്പെട്ടു” എന്നാണ് മൃണാള്‍ പറയുന്നത്.

അതേസമയം, ‘ദ ഫാമിലി സ്റ്റാര്‍’ ആണ് മൃണാളിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഈ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഒരു ലിപ് കിസ് സീനില്‍ മൃണാള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം പരാജയമായിരുന്നു. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 19. 78 കോടി രൂപ കളക്ഷന്‍ മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു.

സീതാരാമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മൃണാള്‍ പ്രേക്ഷക മനസില്‍ ഏറെ ശ്രദ്ധ നേടുന്നത്. ഹായ് നാന്ന എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നവജ്യോത് ഗുലാത്തി സംവിധാനം ചെയ്യുന്ന ‘പൂജ മേരി ജാന്‍’ എന്ന ചിത്രത്തിലാണ് നിലവില്‍ മൃണാള്‍ അഭിനയിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക