അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഓടിപ്പോയി, അവാര്‍ഡ് വാങ്ങിയ എന്നെ സ്റ്റേജില്‍ നിന്നും ഇറക്കിവിട്ടു..; ദുരനുഭവം പറഞ്ഞ് മൃണാല്‍ താക്കൂര്‍

താകുടുംബത്തിന്റെ പിന്‍ബലമില്ലാതെ ബോളിവുഡില്‍ എത്തിയ താരമാണ് മൃണാല്‍ താക്കൂര്‍. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ‘ലവ് സോണിയ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘സീതരാമം’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന് പാന്‍ ഇന്ത്യന്‍ റീച്ച് കിട്ടുന്നത്.

താനൊരു താരപുത്രിയല്ലാത്തിനാല്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് മൃണാല്‍ പങ്കുവച്ചിരിക്കുന്നത്. ”മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് വാങ്ങാനായി ഞാന്‍ സ്റ്റേജിലേക്ക് കയറി. അവാര്‍ഡ് വാങ്ങിയതും അവര്‍ എന്നോട് ഇതാണ് പുറത്തേക്കുള്ള വഴിയെന്ന് പറഞ്ഞു.”

”എന്നാല്‍ ഒരു താരപുത്രി അതേ വേദിയില്‍ വന്നപ്പോള്‍ അവളുടെ മുഖത്തേക്ക് മൈക്ക് കുത്തിക്കയറ്റുകയായിരുന്നു” എന്നാണ് മൃണാല്‍ പറയുന്നത്. ”ഒരു ഇവന്റില്‍ ഞാന്‍ അഭിമുഖം നല്‍കി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരെല്ലാം അവിടെ നിന്നും ഓടി. ഒരു യുവ താരപുത്രി വന്നതായിരുന്നു കാരണം.”

”ആ പാവത്തിന് തന്റെ വസ്ത്രം ശരിയാക്കാന്‍ പോലും സമ്മതിക്കാതെ മീഡിയ അവളെ വളഞ്ഞു” എന്നാണ് മൃണാല്‍ പറയുന്നത്. നെപ്പോട്ടിസത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും പങ്കുണ്ട് എന്നാണ് മൃണാല്‍ പറയുന്നത്.

പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് താരങ്ങളുടെ മക്കളെ കുറിച്ചാണ്, അതാണ് മാധ്യമങ്ങള്‍ അവര്‍ക്ക് നല്‍കുന്നതും. അതിനാല്‍ താരങ്ങളുടെ മക്കളെ താന്‍ ഒരിക്കലും കുറ്റം പറയില്ല എന്നും മൃണാല്‍ വ്യക്തമാക്കി. അതേസമയം, നാനിയുടെ കൂടെ അഭിനയിക്കുന്ന ‘ഹായ് നാന’യാണ് മൃണാലിന്റെ പുതിയ തെലുങ്ക് ചിത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക