നോ എന്നു പറഞ്ഞാൽ നോ! ഡിയർ കോമ്രേഡ് മുതൽ ലിയോ വരെ; സായ് പല്ലവി നിരസിച്ച സിനിമകൾ

ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധ നേടാറുള്ള നടിയാണ് സായ് പല്ലവി. പരസ്യങ്ങളോട് മാത്രമല്ല, ഹിറ്റ് ആയ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ട്. പ്രേമം, അമരൻ, ശ്യാം സിംഗ റോയ്, ഫിദ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ താരം ശക്തമായ കഥാപാത്രങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്.

കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയോ പ്രശസ്തി നേടാനോ വേണ്ടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനു പകരം നല്ല വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് ആരാധകർ സായ് പല്ലവിയെ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു വേഷം തനിക്ക് അനുയോജ്യമല്ല എന്ന് തോന്നിയാൽ വലിയ ഓഫറുകൾ ആണെങ്കിൽ പോലും അത് നിരസിക്കാൻ ഉള്ള ധൈര്യം സായ് പല്ലവി കാണിക്കാറുണ്ട്. പല സിനിമാ നിർമാതാക്കൾ താരത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുക്കുന്ന കഥകളിൽ വളരെ ശ്രദ്ധാലുവായതിനാൽ അത് നടക്കാറില്ല. ഇക്കാരണത്താൽ, പിന്നീട് വലിയ ഹിറ്റുകളായി മാറിയ നിരവധി സിനിമകളോടാണ് താരം നോ പറഞ്ഞത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമയായിരുന്നു ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. സിനിമയിൽ നായികയായി അഭിനയിക്കാൻ സായ് പല്ലവിയെ സമീപിച്ചിരുന്നു. എന്നാൽ കഥാപാത്രവുമായോ തിരക്കഥയുമായോ നന്നായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ നടി ഓഫർ നിരസിക്കുകയായിരുന്നു. പിന്നീട് ഋതു വർമ്മ സിനിമയിൽ നായികയായി എത്തി. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായിരുന്നു. രണ്ട് താരങ്ങളെ കൂടാതെ രക്ഷൻ, നിരഞ്ജനി അഹതിയൻ, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി എത്തിയ ‘സർക്കാരു വാരി പാട്ട’ എന്ന സിനിമയിൽ നായികയായി ആദ്യം പരിഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു. എന്നാൽ ഒടുവിൽ കീർത്തി സുരേഷിനെ നായികയാക്കി. അഭിനയത്തിനേക്കാൾ കൂടുതൽ നായികയുടെ ഗ്ലാമറസ് വശം പ്രകടിപ്പിക്കുന്നതിലാണ് ഈ വേഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതായിരുന്നു സായ് ആ ഓഫർ സ്വീകരിക്കാൻ തയ്യാറാകാത്തതിന് കാരണം. മഹേഷ് ബാബുവിനൊപ്പം ഒരു സിനിമ ചെയ്യുന്നത് വലിയൊരു അവസരം ആയിരുന്നുവെങ്കിലും ആ വേഷം കഥയ്ക്ക് സൗന്ദര്യം മാത്രമല്ല, അർത്ഥവും നൽകണമെന്ന് താരം വിശ്വസിച്ചു.

വിജയ് ചിത്രമായ ലിയോയിൽ സായ് പല്ലവിയെ പരിഗണിച്ചിരുന്നു. കഥാപാത്രം ചെറുതും സ്‌ക്രീൻ സമയം വളരെ കുറവായതുകൊണ്ടും നടി അത് നിരസിക്കുകയായിരുന്നു. വിജയ്‌യുടെ ഭാര്യയായി അഭിനയിച്ച തൃഷയുടെ കഥാപാത്രമാണോ അതോ മറ്റേതെങ്കിലും കഥാപാത്രമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന എന്നിവർ ഒന്നിച്ച് അഭിനയിച്ച് ഹിറ്റായ സിനിമയായിരുന്നു ‘ഡിയർ കോമ്രേഡ്’. രശ്മിക മന്ദാനയ്ക്ക് പകരം സായ് പല്ലവിയെയാണ് നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കഥാപാത്രത്തിനായി എഴുതിയ ചില ബോൾഡ് രംഗങ്ങളിൽ അഭിനയിക്കാൻ താരത്തിന് താത്പര്യം തോന്നാതിരുന്നതിനാൽ സിനിമ നിരസിച്ചു.

മണിരത്‌നം രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘കാട്രു വെളിയിടൈ’. കാർത്തി നായകനായെത്തിയ സിനിമയിൽ അദിതി റാവു ഹൈദരിയോടൊപ്പം പ്രവർത്തിക്കുന്നതിന് മുമ്പ് സായ് പല്ലവിയെ നായികയാക്കാൻ മണിരത്നം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്നതിലും സങ്കീർണ്ണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സുഖകരമായി തോന്നാത്തതിനാലും ആ ഓഫർ നടി നിരസിക്കുകയായിരുന്നു.

അതേസമയം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ ആണ് നടിയുടേതായി വരാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. രൺബീർ കപൂർ ശ്രീരാമനായി വേഷമിടുന്ന സിനിമയിൽ സായ് സീതയെ അവതരിപ്പിക്കും. ലാറ ദത്ത, അരുൺ കോവിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘ഏക് ദിൻ’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ആമിർ ഖാൻ നിർമ്മിച്ച സിനിമയിലും സായ് അഭിനയിക്കുന്നുണ്ട്. ജുനൈദ് ഖാനൊപ്പം സായ് പല്ലവിയാണ് ചിത്രത്തിൽ നായികയാകുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ