എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കണമെന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചു: മമിത ബൈജു

കലാരംഗത്ത് ചെയ്യാന്‍ സാധിക്കാതെ പോയ കാര്യങ്ങളാണ് തന്നിലൂടെ അമ്മ ഇപ്പോള്‍ സാധിച്ചെടുക്കുന്നതെന്ന് നടി മമിത ബൈജു. അമ്മയാണ് തന്നെ കലാരംഗത്തേക്കു കൊണ്ടുവന്നതെന്നും മഞ്ജു വാരിയരില്‍നിന്ന് താനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നെന്നും വനിതയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ മമിത പറഞ്ഞു.

അമ്മയാണ് എന്നെ കലാരംഗത്തേക്കു പിച്ചവയ്പ്പിച്ചത്. ചെറുപ്പത്തില്‍ ഡാന്‍സും പാട്ടും പഠിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അമ്മയ്ക്ക് അതിനു സാധിച്ചില്ല. അതുകൊണ്ടാവും എന്നെ ഈ രംഗത്തേക്കു കൊണ്ടുവന്നത്.

മൂന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഹയര്‍ സെക്കന്‍ഡറി വരെ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്തു. കുടുംബത്തിന്റെ മൊത്തം സപ്പോര്‍ട്ട് ഉണ്ട്. എങ്കിലും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. അമ്മയ്ക്കു സാധിക്കാതെ പോയ ആഗ്രഹങ്ങളായിരുന്നു എന്നിലൂടെ അമ്മ സാധിച്ചതെന്ന്.

എനിക്കു ഡാന്‍സിനു സമ്മാനം കിട്ടണമെന്നും ആ ഫോട്ടോ പത്രത്തില്‍ അച്ചടിച്ചു വരണമെന്നും അമ്മ ആഗ്രഹിച്ചു. സ്‌കൂള്‍ യുവജനോത്സവത്തിലൂടെ അതു നടന്നു. മഞ്ജു വാരിയരില്‍ നിന്ന് ഞാനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മഴവില്‍ മനോരമയിലൂടെ അതു സാധിച്ചു- മമിത പറഞ്ഞു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്