പ്രണവിനെ പോലെ ആയിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിങ്ങളുടെ മുന്നിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു : മോഹൻലാൽ

മോഹൻലാലിന്റെ മകൻ എന്നതിലുപരി സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ. യാത്രകളും എഴുത്തും സാഹസികതയുമാണ് പ്രണവിന് ഏറ്റവും ഇഷ്ടം. അത് കഴിഞ്ഞാണ് സിനിമ വരുന്നത്. അതുകൊണ്ട് തന്നെ വളരെ കുറച്ച് സിനിമകൾ മാത്രമേ പ്രണവ് ഇതുവരെ ചെയ്തിട്ടൊളളൂ.

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. യാത്രകളിലൂടെ പ്രണവ് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട് എന്നാണ് മോഹൻലാൽ പറയുന്നത്. സിനിമയിലേക്ക് ശ്രദ്ധ കൊടുത്തതുകൊണ്ട് തന്നെ ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയാതെ പോയ ആളാണ് താനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

“ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരാളാണ്. ഇഷ്ടമില്ലാത്ത ഒരാളോട് ഞാന്‍ പോയി സിനിമയെ പറ്റി ചോദിക്കാനും പാടില്ല. അദ്ദേഹം യാത്രകളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഒരു പുസ്തകം എഴുതുന്നുണ്ട്. യാത്രകള്‍ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. പക്ഷേ ഞാന്‍ സിനിമയിലേക്ക് കൂടുതല്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്തുപോയി. പണ്ട് ഞാനും യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.

എനിക്കും അതൊക്കെ ഇഷ്ടമായിരുന്നു. നമ്മുടെ തിരക്കുകള്‍ നമ്മള്‍ അറിയാതെ സംഭവിക്കുന്നതാണ്. ആ ഒഴുക്കില്‍ പെട്ട് അതിലേക്ക് മാറിപ്പോയി. ഇല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ നിങ്ങളുടെ മുമ്പിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു. നമ്മളെ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അങ്ങനെയാണ്.” എന്നാണ് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക