എന്നെ കുറിച്ച് വളരെ മോശം കാര്യങ്ങളൊക്കെ അവര്‍ എഴുതും പക്ഷേ; മനസ്സ് തുറന്ന് മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ താന്‍ ഒട്ടുംതന്നെ മുഖവിലയ്‌ക്കെടുക്കാറില്ലെന്ന് മോഹന്‍ലാല്‍. സിനിമയേ കുറിച്ചും ബ്ലോഗുകളേപ്പറ്റിയും ധാരാളം വിമര്‍ശനങ്ങള്‍ ഇങ്ങനെ വരാറുണ്ടെന്ന് ആരെങ്കിലും പറയുമ്പോഴാണ് താന്‍ അറിയുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും മനസ്സിലേക്ക് എടുക്കാന്‍ തോന്നാത്തതു കൊണ്ടാണ് ഇത്തരമൊരു രീതി അവലംബിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഏഷ്യാവില്ലെ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്. മുഖമില്ലാത്ത ഐഡികളില്‍ നിന്നുമായിരിക്കും തനിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുക എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതൊക്കെ വായിക്കുമ്പോഴാണല്ലോ നമുക്ക് ബുദ്ധിമുട്ടുണ്ടാവുക. അപ്പോള്‍ പിന്നെ വായിക്കാതിരുന്നാല്‍ മതിയല്ലോ’, മോഹന്‍ലാല്‍ പറയുന്നു.

ഇങ്ങനെ എഴുതുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമല്ലേയെന്നാണ് ലാല്‍ അവതാരകയോട് ചോദിക്കുന്നത്.

‘വളരെ മോശമായ കാര്യങ്ങളൊക്കെ അവരെഴുതും. അപ്പോള്‍ അവരല്ലേ അതൊക്കെ തിരിച്ചറിഞ്ഞ് മാറേണ്ടത്? സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിക്കാനാണ് എനിക്ക് താത്പര്യം. മോശം പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നവരോട് സഹതാപം മാത്രമേ തോന്നാറുള്ളൂ’, മോഹന്‍ലാല്‍ പറഞ്ഞു.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ