സിനിമയ്ക്ക് ഇംപാക്ട് ഉണ്ടാക്കാന്‍ ഈ കഥാപാത്രത്തെ അതിലേക്ക് പ്ലാന്റ് ചെയ്യുകയായിരുന്നു: മോഹന്‍ലാല്‍

‘മോണ്‍സ്റ്റര്‍’ ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പേര് ലക്കി സിംഗ് എന്ന് കൊടുക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍. ഒരുപാട് ലക്കുകള്‍ ഇല്ലാത്തത് കൊണ്ട് ലക്കി സിംഗ് എന്ന പേരിട്ടത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഈ കഥാപാത്രത്തെ സിനിമയിലേക്ക് പ്ലാന്റ് ചെയ്യുകയായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ഒരുപാട് ലക്കുകള്‍ ഇല്ലാത്തത് കൊണ്ട് ലക്കി സിംഗ് എന്നൊരു പേരിട്ടു. ആ പേരിട്ടതിന് ശേഷം ഒരുപാട് ലക്കുകള്‍ ഉണ്ടായി എന്നാണ് അയാള്‍ പറയുന്നത്. ഇത്രയെ എനിക്കിപ്പോള്‍ പറയാന്‍ പറ്റുള്ളൂ. കാരണം ലക്കി സിംഗ് സിനിമയിലെ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്.

ഈ സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇത്തരമൊരു കഥാപാത്രത്തെ നമ്മള്‍ അതിലേക്ക് പ്ലാന്റ് ചെയ്യുക ആയിരുന്നു. സാധാരണ ഒരു കഥാപാത്രമായിട്ടോ, ആളായിട്ടോ വന്നാല്‍ ഈ സിനിമയ്ക്ക് ഇത്രയും വലിയൊരു ഇന്‍പാക്ട് ഉണ്ടാകാന്‍ സാധ്യത കുറവാണ്.

അതിനാലാണ് പുറത്ത് നിന്ന് ഒരു സര്‍ദാര്‍ എന്ന രീതിയില്‍ ഈ കഥാപാത്രത്തെ കൊണ്ടുവന്നത്. ലക്കി സിംഗ്, ലക്കി സിംഗ് ആണ്. കാണൂ, കണ്ടിട്ട് പറയൂ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒക്ടോബര്‍ 21ന് ആണ് മോണ്‍സ്റ്റര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

‘പുലിമുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹന്‍ലാല്‍ കോംമ്പോ വീണ്ടും ഒന്നിക്കുന്നതിനാല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക