വിനായകനെ ഇനി മലയാളികള്‍ക്ക് കിട്ടില്ല.. എല്ലാവരും എന്നോട് ചോദിക്കുന്നത് 'വിനായകേട്ടനെ അറിയുമോ' എന്നാണ്: മിര്‍ണ മേനോന്‍

‘ജയിലര്‍’ ചിത്രത്തില്‍ രജനിക്കൊപ്പം വിനായകനും ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തില്‍ വര്‍മ്മ എന്ന വില്ലന്‍ വേഷത്തിലാണ് വിനായകന്‍ എത്തിയത്. വിനായകനെ ഇനി മലയാളികള്‍ക്ക് കിട്ടില്ലെന്നും തെലുങ്ക്, തമിഴ് സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിട്ടു തരില്ല എന്നാണ് ചിത്രത്തില്‍ രജനികാന്തിന്റെ മരുമകളായി വേഷമിട്ട മിര്‍ണ മേനോന്‍ പറയുന്നത്.

”വിനായകനെ ഇനി നമുക്ക് ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ആരാധകരാണ് അവിടെ. ഞാന്‍ രണ്ടു തെലുങ്ക് സിനിമകള്‍ ചെയ്തിട്ടുണ്ട്. അവിടെ എന്നെ അറിയുന്നവര്‍ ഒക്കെ ‘വിനായകേട്ടനെ അറിയുമോ’ എന്ന് ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ? ഇപ്പോള്‍ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ? എന്നൊക്കെയാണ് ചോദിക്കുന്നത്.”

”അത്രയും സ്വീകാര്യത വിനായകന്‍ ചേട്ടന്റെ കഥാപാത്രത്തിന് ഉണ്ടായി. അഭിമുഖങ്ങളില്‍ എല്ലാം ആ കഥാപാത്രത്തെപ്പറ്റി പറയാതെ പോകില്ല. വിനായകന്‍ സീരിയസ് കഥാപാത്രങ്ങള്‍ മാത്രമല്ല ചെയ്യുന്നത് പുള്ളിയുടെ കോമഡി കാണണമെങ്കില്‍ ഇവിടെ വന്നു മലയാളം സിനിമ കാണൂ എന്ന് വിളിച്ച് അന്വേഷിക്കുന്നവരോട് ഞാന്‍ പറയും.”

”എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുന്ന ആളാണ് വിനായകന്‍. നെല്‍സണ്‍ സര്‍ സിനിമ എടുക്കുന്നത് ആറു മുതല്‍ അറുപത് വയസു വരെയുള്ള ആളുകള്‍ക്ക് വേണ്ടിയാണ്. ഈ സിനിമയിലൂടെ അത് സാധിച്ചു എന്നാണ് തോന്നുന്നത്. രജനി സര്‍, ലാലേട്ടന്‍ എന്നിവരോടൊപ്പം ഒരുമിച്ച് അഭിനയിച്ചു എന്ന് പറയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത്.”

”ഈ സിനിമയില്‍ എല്ലാ താരങ്ങളുടെയും കഥാപാത്രം വളരെ നന്നായി വന്നിട്ടുണ്ട്. വളരെ ശാന്തമായി മെഡിറ്റേഷന്‍ ഒക്കെ ചെയ്തു ഇരിക്കുന്ന ആളാണ് രജനി സര്‍. നന്നായി കോമഡി പറയുന്ന ആളാണ്. ജീവിതത്തില്‍ വലിയൊരു ഭാഗ്യം തന്നെയാണ് ഈ സിനിമ” എന്നാണ് മിര്‍ണ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി