എന്നെ മലയാള ഭാഷ പഠിപ്പിച്ച വ്യക്തി: വാക്കുകള്‍ ഇടറി മേനക

നടന്‍ നെടുമുടി വേണുവിന്റെ ഓര്‍മ്മകളില്‍ വാക്കുകള്‍ ഇടറി നടി മേനക. താന്‍ ഇന്ന് മലയാളം എഴുതുന്നതും വായിക്കുന്നതും വേണുച്ചേട്ടന്‍ കാരണമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മേനകയുടെ വാക്കുകള്‍

കോലങ്ങള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മലയാളവാക്കുകള്‍ പറഞ്ഞു തന്ന്, അധ്യാപകനെ പോലെ പഠിപ്പിച്ചിരുന്നു. എന്റെ മകള്‍ കീര്‍ത്തിക്കും കുഞ്ഞാലിമരക്കാറില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു.

നല്ല നടന്‍ എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനുടമ. അങ്ങനെയൊരാള്‍ ഇത്രവേഗം പോകുമെന്ന് വിചാരിച്ചില്ല. കഴിഞ്ഞ പിറന്നാളിന് ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. കോവിഡ് തീര്‍ന്നിട്ടുവേണം നമുക്കെല്ലാം ഒന്നിച്ചൊന്ന് കാണാനെന്ന് പറയുകയും ചെയ്തു.

എന്നാല്‍ അത് ഇങ്ങനെയൊരു സന്ദര്‍ഭത്തിലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ന് ഞാനിപ്പോള്‍ ഇത്രയും മലയാളം പറയുന്നത് തന്നെ അദ്ദേഹം കാരണമാണ്. എന്റെ ഗുരുനാഥനാണ് നെടുമുടി വേണുച്ചേട്ടന്‍.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്