ക്യാമറയുടെ ഫ്രണ്ടിൽ നിന്ന് തോന്നിവാസം ചെയ്യരുത്: മീനാക്ഷി

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘പ്രേമലു’ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുകയാണ്. നസ്ലെൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റൊമാന്റിക്- കോമഡി ഴോണറിൽ ഇറങ്ങിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ഭാഗമായുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടിയും അവതാരികയുമായ മീനാക്ഷി രവീന്ദ്രൻ. ക്യാമറയ്ക്ക് മുന്നിൽ എന്തും കാണിച്ചാൽ അത് പിന്നീട് ഡബ്ബിംഗിന്റെ സമയത്താണ് ബുദ്ധിമുട്ടാവുന്നതെന്നും മീനാക്ഷി പറയുന്നു.

“ഞാൻ ക്ലൈമാക്‌സിലെ ആ പാട്ട് മുഴുവൻ പാടിയിട്ടുണ്ട്. ഷൂട്ടിൻ്റെ സമയത്ത് അത് മുഴുവൻ പാടിയിട്ടുണ്ടായിരുന്നു. ഇവരുടെ വഴക്ക് നടക്കുന്ന സമയത്ത് എന്റെ പാട്ടും അവിടെ ബാക് ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്. ഞാൻ പെട്ടു പോയത് ഡബ്ബ് ചെയ്ത‌പ്പോഴാണ്. ഷൂട്ട് ചെയ്യുമ്പോൾ ഗിരീഷേട്ടൻ എൻ്റെ അടുത്ത് ഈ പാട്ട് പാടാൻ പറഞ്ഞു.

ആ പാട്ട് പാടുമ്പോൾ ആ ക്യാരക്‌ടർ ആയതുകൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. അതുകൊണ്ടാണ് ഒപേര മ്യൂസിക്കിന്റെ സൗണ്ട് ഒക്കെ എടുത്തിട്ടത്. ക്യാരക്‌ടറിൽ നിന്നിട്ട് പെർഫോം ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യും. അന്ന് ഞാൻ മനസ്സിലാക്കി ക്യാമറയുടെ ഫ്രണ്ടിൽ നിന്ന് തോന്നിവാസം ചെയ്യരുത്. ഡബ്ബ് ചെയ്യാൻ നേരത്ത് ബുദ്ധിമുട്ടും. ഞാൻ ഡബ്ബ് ചെയ്യാൻ പാടുപെട്ടു.

ഒരു സീൻ കട്ട് ആയിട്ടാണ് അടുത്ത സീൻ വരുന്നത്. അപ്പോൾ ഇടയ്ക്കു നിന്നാണ് പാട്ട് തുടങ്ങുന്നത്. ചിലപ്പോൾ ഹൈ ഫ്രീക്വൻസിൽ ആയിരിക്കും ഞാൻ തുടങ്ങുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഫുൾ പാടാം നിങ്ങൾ എവിടുന്നാ വെച്ചാൽ കട്ട് ചെയ്‌ത് ഇട്ടോളൂ എന്ന്.

കാരണം മെനക്കേട് ആയിപ്പോയി. അതിനു മുന്നേ വേറൊരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതാണ് ആ സീനിൽ ആദ്യം കാണിക്കുന്നത്. അതും ഇടയ്ക്കൊക്കെയാണ് സിനിമയിൽ തുടങ്ങുന്നത്. കട്ട് ചെയ്‌ത്‌ കാണിക്കുന്നത് കൊണ്ട് ഞാൻ ഞാൻ മൊത്തം പാടാം എന്ന് പറഞ്ഞു. ഡബ്ബിങ് തന്നെ ഒരു ഗാനമേള ആയിരുന്നു.” എന്നാണ് റെഡ് എഫ്മ്മിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞത്

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ