മായാനദി ബ്രെത്ത്‌ലെസ് കോപ്പിയാണെന്ന ക്യാംപെയ്ന്‍: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് പറയാനുള്ളത്

രാഷ്ട്രീയ നിലപാടുകള്‍ സധൈര്യം വിളിച്ചുപറയുന്ന സംവിധായകന്‍ ആഷിക്ക് അബുവിന് ശത്രുക്കളുടെ എണ്ണത്തില്‍ കുറവില്ല. സോഷ്യല്‍ മീഡിയയിലെ ആഷിക് അബു ഹെയ്‌റ്റേഴ്‌സ് അദ്ദേഹത്തിന്റെ സിനിമയെയും വെറുതെ വിട്ടിരുന്നില്ല. ആദ്യം പാര്‍വതിക്ക് പിന്തുണ കൊടുത്ത റിമയുടെ ഭര്‍ത്താവിന്റെ ചിത്രം എന്ന പേരില്‍ മമ്മൂട്ടി ആരാധകര്‍ സിനിമയെ ഡീഗ്രേഡ് ചെയ്തു.

ഫാന്‍സിന്റെ കോപ്രായങ്ങളെ മമ്മൂട്ടി കൂടി തള്ളികളഞ്ഞതോടെ ഇപ്പോള്‍ മായാനദിയെ ഡീഗ്രേഡ് ചെയ്യാന്‍ ബ്രെത്ത്‌ലെസ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ കോപ്പിയാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഷാജി പട്ടണം പോലെയുള്ളവര്‍ ഈ ക്യാംപെയ്ന്‍ നടത്തുകയും ചെയ്യുന്നുണ്ട്. മായാനദി ബ്രെത്ത്‌ലെസിന്റെ കോപ്പിയാണെന്ന ആരോപണത്തിന് ഇപ്പോള്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

സനലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

വാണിജ്യ സിനിമ എന്ന വിശേഷണം കുറച്ചിലായോ അപഹാസ്യതയായോ ആണ് ഇപ്പോഴും പലരും കരുതുന്നത്. മായാനദി മനോഹരമായ ഒരു വാണിജ്യസിനിമയാണെന്ന എന്റെ കുറിപ്പ് സര്‍ട്ടിഫിക്കറ്റ് കൊടുക്കലാണെന്നൊക്കെ പരിഹസിച്ചുകൊണ്ടുള്ള കുറച്ച് പോസ്റ്റുകളും കണ്ടു. മറുവശത്ത് ആ സിനിമ ബ്രെത്ത്‌ലസിന്റെ കോപ്പിയാണെന്നും ആ സിനിമയെക്കുറിച്ച് നല്ലത് പറയുന്നവരെല്ലാം വാഴ്ത്തുപാട്ടുകാരാണെന്നും ജൃമവേമു ഖീലെുവ നെ പോലുള്ളവരുടെ കുറിപ്പുകളും വരുന്നു. എന്താണ് പ്രശ്‌നമെന്ന് ആലോചിക്കുന്നു. മായാനദിയുടെ രചനാവേളയില്‍ ചിത്രവും ബ്രെത്ത്‌ലെസും ഉള്‍പ്പെടെയുള്ള സിനിമകള്‍ റെഫറന്‍സുകളായിരുന്നുവെന്ന് സംവിധായകന്‍ തന്നെ സമ്മതിച്ചതാണ്. വാണിജ്യസിനിമ അങ്ങനെയാണ്.. മുന്‍പുണ്ടായവയില്‍ നിന്നും അത് പാഠമുള്‍ക്കൊള്ളും.

വിജയപരാജയ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തും. വിപണിയെ കുറിച്ച് ചിന്തിക്കും. ആരാണ് വാങ്ങുന്നതെന്നും അവരുടെ മുന്‍ഗണനകള്‍ എന്തെന്നും ചര്‍ച്ച ചെയ്യും. അങ്ങനെയല്ലാതെ വാണിജ്യസിനിമയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.പക്ഷെ അത് ഒട്ടും തെറ്റായ കാര്യമല്ല. കലാസിനിമകള്‍ മുന്നോട്ട് വെയ്ക്കുന്ന പരീക്ഷണാത്മകമായ പല എടുത്തുചാട്ടങ്ങളെയും വാണിജ്യ സാധ്യത മനസിലാക്കി കമേഴ്സ്യല്‍ സിനിമ എക്കാലത്തും തികഞ്ഞ കരുതലോടെയും കൂടുതല്‍ സാങ്കേതികത്തികവോടെയും സ്വായത്തമാക്കുകയോ സ്വാംശീകരിക്കുകയോ ചെയ്തിട്ടുണ്ട്. വില്‍ക്കാന്‍ സാധ്യതയുള്ള എന്തിനെയും വരുംവരായ്കകള്‍ നോക്കാതെ ധാര്‍മികതയോ സാമൂഹികമായ നിലപാടുകളോ ഇല്ലാതെ ആവര്‍ത്തിച്ചും ഊതിപ്പെരുക്കിയും വിപണിയിലെത്തിക്കുന്ന വിലകുറഞ്ഞ ഏര്‍പ്പാടും വാണിജ്യസിനിമ ചെയ്യാറുണ്ട്.

ദേവാസുരം എന്ന സിനിമയില്‍ നന്നായി വിറ്റഴിഞ്ഞ ആണത്തം എന്ന ആഭാസച്ചരക്ക് നരസിംഹം രാവണപ്രഭു എന്ന് തുടങ്ങി എണ്ണമറ്റ വാണിജ്യസിനിമകള്‍ വീണ്ടും വീണ്ടും വിവിധനിറമുള്ള കുപ്പികളില്‍ വിപണിയിലെത്തിക്കുകയും പ്രേക്ഷകര്‍ ഇടംവലം നോക്കാതെ വാങ്ങിക്കുടിക്കുകയും ചെയ്തിട്ടുള്ള കാഴ്ച നാം കണ്ടതാണ് ഇന്നും കാണുന്നതാണ്. എന്നാല്‍ അവിടെ നിന്നൊരു മാറ്റം മലയാളത്തിലെ വാണിജ്യസിനിമയില്‍ എത്തിയത് ആഷിഖ് അബു ഉള്‍പ്പെടെയുള്ള പുതിയ സംവിധായകര്‍ സിനിമയുമായി വന്നതോടെയാണ്. തികച്ചും ഒറിജിനല്‍ ആയ കലാസൃഷ്ടികളാണ് ചെയ്യുന്നതെന്ന് അവരാരും അവകാശവാദമുന്നയിച്ച് കണ്ടിട്ടില്ല.

അവരും മുന്നേ നടന്ന ആര്‍ട്ട് സിനിമകളുടെയും കമേഴ്സ്യല്‍ സിനിമകളുടെയും നല്ല വശങ്ങള്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് അതില്‍ വിജയം വരുന്നുമുണ്ട്. അവരിലൂടെ ജനസാമാന്യം പുതിയ രുചികള്‍ അറിയുന്നുണ്ട്. അവരും വിപണിയെക്കുറിച്ച് ചിന്തിക്കുന്നുണ്ട് പക്ഷെ എന്തു വിറ്റായാലും നാലു കാശുണ്ടാക്കിയാല്‍ മതി എന്ന ചിന്ത അവര്‍ക്കില്ല. അതിനെ അംഗീകരിക്കുന്നതിന് പകരം മുന്നും പിന്നും നോക്കാതെയുള്ള മോഷണാരോപണങ്ങള്‍, ഉണ്ടായി വരുന്ന പുതിയ വെളിച്ചത്തെ തല്ലിക്കെടുത്തുകയാവും ചെയ്യുക എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ. ഒപ്പം ഒന്നുകൂടി ഓര്‍മ്മിക്കുന്നത് നന്നാവും സിനിമ എന്ന കലര്‍പ്പില്ലാത്ത കലാവസ്തു എല്ലാ കലര്‍പ്പില്ലാത്ത കാലാവസ്തുക്കളെയും പോലെ എല്ലാക്കാലത്തും ജനപ്രിയമല്ലാതെ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ജനപ്രിയ സിനിമ പക്ഷെ തെറ്റല്ല.

https://www.facebook.com/sanalmovies/posts/1782206515157167

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക